ഞങ്ങൾ ആയിരുന്നു ശക്തർ—പൈസ കൊണ്ടും പിടിപ്പാടുകൊണ്ടും ആള്ബലം കൊണ്ടും. അതിനാൽ അർജുന്റെ ആളുകളെ ഞങ്ങളുടെ ആളുകൾ കൂട്ടമായി പോയി നാടുകടത്തി. ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
എനിക്ക് വേറെ വഴിയില്ലാത്തതിനാൽ ഞാനും അവരെ എല്ലാം ഒഴിപ്പിക്കാൻ പോയി. ഏകദേശം എല്ലാവരെയും ഒഴിപ്പിച്ചു; ഇനി അർജുന്റെ വീട് മാത്രം. അവർക്കാണെങ്കിൽ വേറെ സ്ഥലവും ഇല്ല, ആളാരുമില്ല. എനിക്ക് അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം. ഞാൻ ഇവരുടെ കൂടെ വന്നതിന്റെ ലക്ഷ്യവും അതുതന്നെ. എല്ലാവരും അവന്റെ വീട്ടിൽ കയറി.
കൂട്ടത്തിൽ വയസ്സുള്ള ഒരാൾ പറഞ്ഞു: നിങ്ങൾ രണ്ട് പെണ്ണുങ്ങൾ അല്ലേ ഇവിടെ ഉള്ളൂ?. അതെ,അവന്റെ അമ്മ പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നടക്കുന്ന കാര്യം അറിയാമല്ലോ?
നിങ്ങൾ ഇവിടുന്ന് ഇപ്പോൾ തന്നെ പോകണം, അവന്റെ അമ്മ പറഞ്ഞു. ഞങ്ങൾക്ക് പോകാൻ ഒരിടമില്ല. ആകെ ഉണ്ടായിരുന്ന മകനും പോയി.
അപ്പോൾ അയാൾ പറഞ്ഞു: അത് ഒക്കെ ഞങ്ങൾക്ക് അറിയാം; അതിനാലാണ് ഇത്രയും നന്നായി ഞങ്ങൾ പറഞ്ഞത്. ഈ ഗ്രാമത്തിൽ ഞങ്ങളുടെ ആളുകൾ മാത്രം മതി ഇനി.
ഞാൻ പറഞ്ഞു: ഇവരെ മാത്രം ഇവിടെ നിർത്താം; രണ്ട് പെണ്ണുങ്ങൾ അല്ലേ, അവർ എന്ത് ചെയ്യും?
അപ്പോൾ അതിൽ ഒരു വയസ്സൻ പറഞ്ഞു: അതാണ് പ്രശ്നം—ആണുങ്ങൾ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇതിപ്പോ ഇവൾമാർ ഇവിടെ പെറ്റ് പെരുകിയാൽ വീണ്ടും കുറെ നാൾ കഴിഞ്ഞ് ഇതുപോലെ ആവും. എല്ലാവരും ചിരിച്ചു.
അപ്പോൾ വേറെ ഒരാൾ പറഞ്ഞു: ഇവരെങ്കിൽ നമ്മുടെ കൂട്ടത്തിലെ ആരെങ്കിലും കെട്ടട്ടെ; അപ്പോൾ നമ്മുടെ പിള്ളർ അല്ലേ ഉണ്ടാവുക.
