“ആ അമ്പട്ടത്തിയെ വിടാൻ പറ്റൂല്ല അവൾ വൃത്തികെട്ട സാധനമാ.. അവൾക്ക് ഇത്തിരി കുറുമ്പ് കൂടുതലാ. ചിലപ്പോൾ വേണ്ടാത്തിടത്താക്കെ കൈ വെയ്ക്കും. ചേച്ചിയെ പ്രത്യേകിച്ചും.”
ഞാനൊന്നു ഞെട്ടി.
“യ്യോ എങ്കിൽ വേണ്ടാട്ടോ.”
“അത്യാവശ്യത്തിനു ഞാൻ പഠിപ്പിച്ചു തരാം. ഈസിയാ.. പിന്നെ തന്നെ ചെയ്താൽ മതി.”
അമ്പിളി പറഞ്ഞു.
“നിനക്ക് അങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ.”
ഞാൻ അത്ഭുതപ്പെട്ടു.
“അത് ഇല്ലത്തമ്മയായോണ്ട് മാത്രാട്ടോ.”
അവൾ ചെവിയിൽ പറഞ്ഞു.
“എങ്കിൽ നാളെ കഴിഞ്ഞ് വാ. ശനിയാഴ്ചയല്ലേ ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിലുണ്ടാവും.”
അവൾ തലകുലുക്കി
“പിന്നേയ് മെഡിക്കൽ സ്റ്റോറിൽ ചെന്നാൽ റേസറും ക്രീമും കിട്ടും അതും മേടിച്ചോളൂ…ആദ്യത്തെയല്ലേ. രണ്ട് റേസറെങ്കിലും വേണം.” “ശരി”
ഞാൻ സമ്മതിച്ചു. മാറാൻ കൊണ്ടുവന്ന നൈറ്റി തല വഴിയൂർത്തിയിട്ട് ഞാൻ തോർത്തും ബാക്കി തുണികളും സോപ്പുമെല്ലാം കയ്യിലെടുത്ത് വേഗം വീട്ടിലേക്ക് നടന്നു. ലേശം വൈകിയിരിക്കുന്നു. അമ്പിളിയോട് വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. വീടിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞതും തൊട്ടു മുന്നിൽ പ്രവീണാമ്മ.
അമ്പലത്തിലേക്കുള്ള പോക്കാണു. ഇളംനീല കരയുള്ള സെറ്റ് സാരിയും കരയ്ക്ക് ചേർന്ന നിറമുള്ള ബ്ലൗസുമാണു വേഷം, ഐശ്വര്യം തുളുമ്പുന്ന വട്ടമുഖത്ത് എന്നെ കണ്ടതും മനോഹരമായ പുഞ്ചിരി വിടർന്നു. “എന്താ മോളെ ഇന്നു കുളിക്കാൻ താമസിച്ചോ.
“അതേ ചേച്ചീ.. ഇത്തിരി താമസിച്ചു പോയി.”
ഞാൻ പറഞ്ഞു.
“പോന്നോളു..ഞാൻ അമ്പലത്തിൽ കാണും ട്ടോ.” “സജിനി എവിടെ.”
