പക്ഷേ അതൊന്നും അവരുടെ സൗന്ദര്യത്തെ തെല്ലും ഉടച്ചിട്ടില്ല. നല്ല ഉയരവും അതൊനൊത്ത വണ്ണവും വട്ടമുഖവും സമൃദ്ധമായ മുടിയഴകും ഒക്കെ കാണാൻ നല്ല ഭംഗിയാണു. നെയ് വിളക്കെരിയുന്ന ശോഭയാണു മുഖത്തപ്പോളും. പലകാര്യങ്ങളും കൂട്ടത്തിൽ സംസാരിച്ച് ഞങ്ങൾ വീട്ടിലേക്ക് പോന്നു. പ്രവീണാമ്മയുടെ ഉള്ളിലെ നീറുന്ന കനലുകൾ ഞാൻ തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്.
യൗവനം വിട്ടുമാറാത്ത ഒരു സ്ത്രീയുടെ കാമനകൾ അവൾക്ക് മാത്രമല്ലേ അറിയൂ.
പിറ്റേന്ന് കോളേജിനു അവധിയായത് കൊണ്ട് എനിക്ക് നിറയെ പണികളുണ്ടായിരുന്നു. എന്റെ ചെറിയൊരു പച്ചക്കറിത്തോട്ടത്തിലാണു പണിമുഴുവൻ.. ഉച്ച കഴിഞ്ഞ് വായന. അതാണു പതിവ്. ഉച്ചയ്ക്കത്തെ ഊണു കഴിഞ്ഞ് ഞാനൊന്നു മയങ്ങി. രണ്ടര കഴിഞ്ഞപ്പോൾ ഞാൻ മേലു കഴുകിയിട്ട് ഒരു നൈറ്റി എടുത്തു ധരിച്ചു. കൃത്യം മൂന്ന് മണിക്ക് തന്നെ അമ്പിളി വരുന്നത് ഞാൻ കണ്ടു. ഞാൻ മുറ്റത്തേക്കിറങ്ങി അവളെ വിളിച്ച് മുകളിലത്തെ മുറിയിലേക്ക് പോയി.
“ബാത്റൂമിൽ പോണോ അതോ ബെഡ്ഡിലിരുന്ന് ചെയ്യണോ ചേച്ചീ..”
“ബെഡ്ഡിൽ വെച്ചോ…അവിടെയെല്ലാം വൃത്തികേടാകില്ലേ.”
ഞാൻ തിരക്കി.
“പ്ലാസ്റ്റിക് ഷീറ്റ് വല്ലതും ഇരിപ്പുണ്ടോ..ഉണ്ടേൽ അത് വിരിക്കാം…’
“അതുവേണേലുണ്ട്.” ഞാൻ ചെന്ന് അലമാരയിൽ നിന്ന് ഒരു റെക്സിൻ ഷീറ്റെടുത്ത് ബെഡ്ഡിൽ വിരിച്ചിട്ടു. പണ്ട് അയൽവക്കത്തെ കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി മേടിച്ചതാണ്.. കൊടുക്കാനും മറന്നു പോയി ഇതങ്ങു അലമാരയിൽ ഇരുന്നു പോയി.. എന്തായാലും ഇതു കൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടായി.
