അമ്മയ്ക്ക് മൂന്നു പെങ്ങമാരായിരുന്നു. ഏറ്റവും ഇളയവളായിരുന്നു അച്ഛൻ കെട്ടി എന്റെ ഇളയമ്മയായി വന്നത്. എന്തുകൊണ്ടോ എനിക്കവരെ ചിറ്റേ എന്നല്ലാതെ വിളിക്കാൻ കഴിഞ്ഞില്ല.
വെളുത്തു കൊല്ലുന്നെയുള്ള സ്ത്രീയായിരുന്നു എന്നു ഞാൻ ചേച്ചി പറഞ്ഞുകേട്ടിട്ടുണ്ട്. പഴയ ബ്ലാക്സ് ആൻഡ് വൈറ്റ് ഫോട്ടോകളിൽ തെളിയുന്ന അമ്മയുടെ രൂപം മനസ്സിൽ പതിഞ്ഞിരുന്നു. ഞാനും അമ്മയെപ്പോലെ വെളുത്തു മെലിഞ്ഞതായിരുന്നു. അച്ഛനിൽ നിന്നും ഉയരം മാത്രം കിട്ടിയിരുന്നു.
അമ്മയുടെ അച്ഛൻ (അമ്മച്ചൻ) ഉയർന്ന് ദീർഘകായനായിരുന്ന കരിവീട്ടി പോലെയുള്ള നെടിയ മനുഷ്യനായിരുന്നു.എന്നു പിന്നീടറിഞ്ഞു. അമ്മ (ഓർമ്മകളിൽ തീരെ വൃക്ട്രമല്ലാത്ത, എന്നാൽ ചിരിക്കുന്നു, മുറുക്കാന്റെയും പുകയിലയുടേയും മണമുള്ള കിഴവി വെളുത്തു മെലിഞ്ഞ സുന്ദരിയായിരുന്നു പോൽ, അമ്മ അമ്മൂമ്മയെപ്പോലെയായിരുന്നു എന്നു. ചിറ്റു പറഞ്ഞു ഞാനറിഞ്ഞു
കോളേജിൽ നിന്നും അച്ഛൻ വാങ്ങിയ പുതിയ വീട്ടിലേക്കു വരുമ്പോൾ മനസ്സ ശൂന്യമായിരുന്നു.. എത്രയോ നാളുകൾക്കു ശേഷമാണിപ്പോൾ അച്ഛന്റെ വീടെന്നു പറയാവുന്ന ഒരിടത്തേക്കു പോകുന്നത്. ചിറ്റ എങ്ങിനെയാണെന്നൊരു [പിടിയുമില്ലായിരുന്നു. എന്തായാലും കുഴപ്പമില്ല, താൻ ഒന്നര മാസം കഴിയുമ്പോൾ കോളേജിലേക്കു തിരിച്ചു പോകും. അതു വരെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം എന്നുള്ളതല്ലാതെ വേറെ ഒരു പ്രയോജനവും ഉണ്ടെന്ന് തോനിയില്ല.
വണ്ടി ഒരു മണിക്കൂർ ലേറ്റായിരുന്നു. സ്റ്റേഷനിൽ കാറു വന്നിരുന്നു. നോക്കിയപ്പോൾ അച്ഛനില്ല. ഒരു ഡ്രൈവർ .

ഉഫ് ഒരു രക്ഷയില്ല. അടുത്ത പാർട്ട് എത്രയും വേഗം തരണേ 🙏🏻
ഈ കഥ കൊച്ചുപുസ്തകം യാഹൂഗ്രൂപ്പിൽ സേതു എഴുതിയ അമൃതംഗമയ എന്ന മൂന്നു പാർട്ടുകളുള്ള കഥയുടെ ഒന്നാം ഭാഗമാണ്. ചിലരെങ്കിലും വായിച്ചിരിക്കും. ഇനി രണ്ടു ഭാഗങ്ങൾ കൂടി വരാനുണ്ട്. ഏതായാലും സങ്ങതി ഭേഷായി സുട്ടു ബ്രോ.