കവലയിലെ കടയിൽ നിന്ന് അച്ചൻ്റെ പേരിൽ ഒരു നോട്ടുബുക്കും ഒരു പേനയും വാങ്ങി..അപ്പുറത്തെ ചായ കടയിൽ കേറി ഒരു ചായയും പറഞ്ഞ് ഇരിപ്പായി..
അപ്പോളേക്കും ചായയും വന്നു കുട്ടാപ്പിയും വന്നു…അവനും ഒരു ചായയും കടിയും പറഞ്ഞ് അവിടെ ഇരിപ്പായി..
സുധീഷ് നോട്ടുബുക്ക് എടുത്ത് ഒരു പേജ് കീറി അതിൽ എഴുതാൻ തുടങ്ങി..
നിലവിളക്ക്
എണ്ണ
തിരി
വാഴയില
അങ്ങനെ അവന് പൂജയെ കുറിച്ച് ഓർമ്മ ഉള്ളതെല്ലാം എഴുതി.. മടക്കി പോക്കറ്റിലേക്ക് വച്ചു.
ചായയും കുടിച്ച് കുട്ടാപ്പിയെയും കൂട്ടി സൈക്കിളിൽ ഒന്ന് കറങ്ങി..നേരെ മൂത്തേടത്തെ പടിപ്പുരയിൽ സൈക്കിൾ നിർത്തി…
“എന്താടാ ഇവിടെ..”
കുട്ടാപ്പിയുടെ ആ ചോദ്യം കേട്ട് അവനെ നോക്കി സുധി ഒന്നു ചിരിച്ചു…
“നീ ഇവിടെ തന്നെ നിൽക്ക് ഞാൻ ഒരു കളി കളിക്കാൻ പോകുവാ..കൂടെ നിന്നാ നിനക്കും ഉപകാരം ഉണ്ടാവും..എന്താ പരിപാടി എന്നൊക്കെ ഞാൻ വന്നിട്ട് പറയാം….ഞാൻ ഇതൊന്ന് കൊടുത്തിട്ട് വരാം..”
ഞാൻ പോക്കറ്റിൽ നിന്ന് പേപ്പർ എടുത്ത് അവനെ വീശി കാണിച്ചു.
“ഉപകാരം ഉള്ളതാണൽ ഞാൻ എന്തിന് ചോദിക്കണം…നീ പോയിട്ട് വാടാ…”
അവൻ അതും പറഞ്ഞ് ഒരു ബീഡി കത്തിച്ചു വലിക്കാൻ തുടങ്ങി…
സുധീഷ് പടിപ്പുര കടന്ന് പുത്തൻ പുറക്കലേക്ക് നടന്നു..
തറവാടിൻ്റെ മുറ്റത്ത് എത്തിയതും ഒരു കിളുന്ത് പെണ്ണ് ഇറങ്ങി വന്നു….
ചുവന്ന തുടുത്ത ഒരു ആപ്പിൾ പോലത്തെ പെണ്ണ്..
“സിത്താര”…
