കുട്ടാപ്പിയുടെ ചോദ്യം കേട്ടതും ആദ്യം ഞാൻ തിരഞ്ഞത് പോക്കറ്റിൽ ആയിരുന്നു.സിനിമക്ക് പോയതും ബീഡി വാങ്ങിയതും പിന്നെ ചായ കുടിച്ചതും കഴിഞ്ഞ് 100 രൂപയുണ്ട് ബാക്കി.വല്യച്ഛൻ ബോംബെന്ന് വന്നപ്പോ കൈമടക്കായി തന്ന 500 ൻ്റെ ബാക്കി….
80 രൂപയ്ക്ക് അര ലിറ്ററിൻ്റെ ഏതെങ്കിലും മദ്യ കുപ്പിയിൽ നിറച്ചു തരും രമേശേട്ടൻ.
ഞങ്ങൾ ഈ പരിപാടി തുടങ്ങിയിട്ട് അധികം ആയിട്ടില്ല..ഒരു ദിവസം തറവാട്ടിൽ തേങ്ങ ഇടാൻ രമേശേട്ടനെ വിളിക്കാൻ പോയതാ ഞാനും കുട്ടാപ്പിയും ചെന്നപ്പോ രമേശേട്ടൻ നല്ല അടിയിലാ..
കണ്ടപാടെ ഞങ്ങൾക്കും ഒഴിച്ചു തന്നു…
അന്ന് എല്ലാവരും ഉറങ്ങിയിട്ടാ വീട്ടിൽ കേറിയത്…ഓർക്കാൻ വയ്യ..പക്ഷേ അന്നത്തെ ആ സുഖം…
ഞാൻ മനസിൽ ഓർത്തു.
കുട്ടാപ്പിയേം വിളിച്ച് ബീഡി കത്തിച്ച് ഞങ്ങൾ പാടത്ത് കൂടെ നടന്നു.. പടത്തിൻ്റെ സൈഡിലൂടെ ഒരു കിലോമീറ്ററോളം നടന്നാൽ അമ്പലക്കുളത്തിന് അടുത്തെത്തും.. അമ്പലം ഒരുപാട് മേലെ ആണെങ്കിലും അമ്പലക്കുളം പാടത്തിനെ വക്കിലാണ്.
അതിനു കാരണം പുത്തൻ പുരയ്ക്കൽ കുടുംബക്കാർക്ക് ആണ് ഈ പ്രദേശത്തെ വലിയ കുളം..വലിയ പഴയ നായർ തറവാട്ടുകാരാണ്.അവർ ഈ കുളത്തിന് നടുക്ക് ഒരു കെട്ടും കെട്ടി പകുതി അമ്പലത്തിന് കൊടുത്തു..ബാക്കി പകുതി അവർക്കും..പക്ഷേ അമ്പലം ഒരുപാട് ദൂരെ ആയതിനാൽ അങ്ങനെ ആരും കുളിക്കാനൊന്നും വരാറില്ല..
അമ്പലക്കുളത്തിന് അടുത്തുകൂടെ പുത്തൻപുരക്കളെ പറമ്പിലൂടെ നടന്നു മേലേക്ക് കേറിയാൽ വേണം രമേശേട്ടൻ്റെ വീട്ടിൽ എത്താൻ…ഞങ്ങൾ പതിയെ നടന്നു..ഇരുട്ട് വീണ് ചെറിയ നിലാവത്ത് ഞാനും കുട്ടാപ്പിയും നടന്നു..
