ഗോൾ 5 [കബനീനാഥ്] 892

സഫ്ന , ഉപേക്ഷിച്ചു പോയ ഒരുപാട് വസ്ത്രങ്ങളുണ്ട്…

അത് കുറേയൊക്കെ അയൽപക്കത്തെ കുട്ടികൾക്ക് കൊടുത്തെങ്കിലും പിന്നെയും ബാക്കിയാണ്…

ശരീര വലുപ്പം ഇല്ലാത്തതുകൊണ്ട് സുഹാന എന്ത് ധരിച്ചാലും ആർക്കും പ്രശ്‌നമല്ലായിരുന്നു…

ഭക്ഷണം കഴിച്ച് വന്ന ശേഷം സുഹാന ഫോണെടുത്ത് ഒന്ന് നോക്കി…

സല്ലുവിന്റേതായി ഒന്നുമില്ല…

വാട്സാപ്പിൽ ന്യൂ കോൺടാക്റ്റ് സെർച്ച് ചെയ്തപ്പോൾ സല്ലുവിന്റെ പുതിയ നമ്പറിലെ ഡി.പി അവൾ കണ്ടു…

ഒരു ഫുട്ബോൾ……….

മിസ്സ് എവരിതിംഗ്…….

അതിനു താഴെ എഴുതിയിരിക്കുന്നു…

സുഹാനക്ക് കലി കയറി…

ഓന്റെ ഫുട്ബോൾ ഭ്രാന്ത്……….

അവനിനി ഇങ്ങോട്ട് വരണമെന്നില്ല…

മരുഭൂമിയിൽ കിടക്കട്ടെ…

അവളാ നിമിഷം അങ്ങനെ ചിന്തിച്ചു……

വൈകുന്നേരമായി……….

അബ്ദുറഹ്മാൻ വന്നു…

രാത്രിയായി……..

ന്യൂസ് ചാനലിൽ ചർച്ച തുടങ്ങി… ….

അത്താഴം കഴിഞ്ഞു…

സുഹാന മുകളിലേക്ക് കയറി…

ഷെരീഫിന്റെ വോയ്സ്…….

അതിൽ സല്ലുവിനെക്കുറിച്ച് പരാമർശമില്ല……

സഫ്നയുടെ വോയ്സ്……….

അവൾ സ്വന്തമായി മന്തിയുണ്ടാക്കിയതിന്റെ ഫോട്ടോയും വിശേഷങ്ങളും…….

സാധാരണ അതിന്റെ വിശേഷങ്ങളുമായി ഉറക്കം വരുന്നതു വരെ വോയ്സിട്ടു സമയം കളഞ്ഞിരുന്ന സുഹാന വാട്സാപ്പ് ക്ലോസ് ചെയ്തു…….

ഒന്നിനും തോന്നുന്നില്ല……….

തനിക്ക് എന്തുപറ്റിയെന്ന് അവൾ വെറുതെ ചിന്തിച്ചു…

ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ അവൾക്ക് ഒരു കാര്യം മനസ്സിലായി…

താൻ പറയുന്നത് കേൾക്കാൻ ആരുമില്ല ഇവിടെ……..

ബാപ്പയും ഉമ്മയും പറയുന്നത് താൻ അനുസരിക്കണം..

തനിക്ക് പറഞ്ഞ് അനുസരിപ്പിക്കാൻ ഉണ്ടായിരുന്നത് സഫ്നയും സല്ലുവുമായിരുന്നു…

സഫ്ന പോയി… ….

ഇപ്പോഴിതാ സല്ലുവും… ….

സ്കൂട്ടി കൊണ്ടു തരാനും , ഉമ്മയുടെയും ഉപ്പയുടെയും കാര്യങ്ങൾ തിരക്കാനും നിർദ്ദേശിക്കാനും താൻ ഒരേ ദിവസം അവനെ പല തവണ വിളിച്ചിട്ടുണ്ട്…….

തന്നെ കേൾക്കാൻ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ………..

അവൻ പിന്നീട് പറയുന്ന നുണകൾ, നുണകളാണെന്ന് അറിഞ്ഞു തന്നെ താൻ ആസ്വദിക്കാറുമുണ്ടായിരുന്നു…

ഇപ്പോഴുള്ള തന്റെ മനസ്സിന്റെ ശൂന്യതയ്ക്കും വിരസതയ്ക്കും കാരണം എന്താണെന്ന് സുഹാന പതിയെ തിരിച്ചറിയുകയായിരുന്നു……

ഖുർ-ആനും ഹദീസുമായി നടക്കുന്ന ഉമ്മ………….!

രാഷ്ട്രീയവുമായി ബാപ്പ……..!

വല്ലപ്പോഴും വരുന്ന ഷെരീഫിക്കാ… ….

ബാക്കിയുള്ളവരും തിരക്കിലാണ്…….

തിരക്കില്ലാത്തത് സുഹാനക്ക് മാത്രം… ….

അല്ല , സല്ലുവിനും ഒരുവിധത്തിലുള്ള തിരക്കുമില്ലായിരുന്നു…

തന്നെ സ്കൂട്ടി ഓടിക്കാൻ പഠിപ്പിച്ചത് അവനായിരുന്നു…

The Author