”അമ്മേ, ഇത് സത്യമാണ്. അവളെ നഷ്ടപ്പെടുമെന്ന് തോന്നിയ ആ നിമിഷം ഞാൻ അനുഭവിച്ച വേദന എനിക്ക് വിവരിക്കാൻ കഴിയില്ല,” രാഹുൽ അമ്മയുടെ കൈകൾ പിടിച്ചു.
ലതിക ഗ്രേസിനെ നോക്കി. “ഗ്രേസ്, നീ എന്റെ സുഹൃത്താണ്. നിന്റെ ജീവിതം എത്രത്തോളം കഠിനമായിരുന്നു എന്ന് എനിക്കറിയാം. എന്റെ മകൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ, ഒരു അമ്മ എന്ന നിലയിൽ എനിക്ക് ആദ്യം ഞെട്ടലാണ് ഉണ്ടായത്. പക്ഷേ… നിങ്ങളുടെ സന്തോഷമാണ് എനിക്ക് വലുത്. രാഹുലിനെ തിരുത്താൻ നിനക്ക് കഴിഞ്ഞെങ്കിൽ, അവനെ ഒരു നല്ല മനുഷ്യനാക്കാൻ നിനക്ക് കഴിയുമെങ്കിൽ എനിക്ക് ഇതിൽ എതിർപ്പില്ല.”
അമ്മയുടെ വാക്കുകൾ കേട്ടതും രാഹുലിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അവൻ ലതികയെ കെട്ടിപ്പിടിച്ചു. ഗ്രേസിന്റെ കണ്ണുകളിൽ നിന്നും ആശ്വാസത്തിന്റെ കണ്ണീർ ഒഴുകി.
ചികിത്സ കഴിഞ്ഞ് ഗ്രേസ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ പഴയ പകയുടെ നിഴലുകൾ എവിടെയോ മാഞ്ഞുപോയിരുന്നു. രാഹുൽ ഇപ്പോൾ ഗ്രേസിനെ സഹായിക്കാനും അവൾക്കൊപ്പം സമയം ചെലവഴിക്കാനും മത്സരിക്കുകയായിരുന്നു. തന്റെ അധികാരത്തിന് കീഴിൽ രാഹുലിനെ ഒതുക്കാൻ ശ്രമിച്ച ഗ്രേസ്, ഇപ്പോൾ അവന്റെ സ്നേഹത്തിന് മുന്നിൽ സ്വയം കീഴടങ്ങിയിരിക്കുന്നു.
”രാഹുൽ… നീ ഇനിയും ഒരുപാട് പഠിക്കാനുണ്ട്,” ചായയുമായി വന്ന രാഹുലിനോട് ഗ്രേസ് തമാശരൂപേണ പറഞ്ഞു.
”പഠിക്കാം മാഡം… വക്കീൽ പണി നിയമപുസ്തകങ്ങളിൽ നിന്നും, ജീവിതങ്ങളിൽ നിന്നും,” അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചുകൊണ്ട് പറഞ്ഞു.
