” സത്യം ”
ആര്യ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കി
“അതേ പക്ഷെ അവൻ സമ്മതിക്കുകയാണെങ്കിൽ മാത്രം , അവനിതുവരെ ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല, ”
” പക്ഷെ ഇങ്ങിനൊരാളെപ്പറ്റി ഇതുവരേയും എന്നോട് പറഞ്ഞിട്ടില്ല ”
“അത് പിന്നെ ….. ”
ആര്യ ആശങ്കയോടെ സ്നേഹയെ നോക്കി , പറയ് എന്ന രീതിയിൽ സ്നേഹ കണ്ണു കാണിച്ചു.
” എൻ്റെ പേര് ആര്യ ഇവിടെ അബുദാബിയിൽ ഡോക്ടർ ആയി വർക്ക് ചെയ്യുന്നു……….”
ആര്യ തൻ്റെ ജീവിതം മുഴുവനായി അശ്വതിയോട് വിവരിച്ചു, ആദ്യ വിവാഹവും അതിൻ്റെ തകർച്ചയും പിന്നെ ജെയ്സനെ കണ്ടു മുട്ടിയതും അടുത്തതും എല്ലാം ഓരോന്നായി വിവരിച്ചു.
ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അശ്വതി മെല്ലെ കൈ ഉയർത്തി അവളുടെ കണ്ണുകൾ തുടച്ചു.
” കരയാതെ ചേച്ചി , ചേച്ചി അനുഭവിച്ചതിനൊക്കെ പകരമായിട്ട ദൈവം ചേട്ടനെ ചേച്ചിയുടെ അടുത്ത് എത്തിച്ചത്. ഇനി ചേച്ചി കരയേണ്ടി വരില്ല ഇല്ല കരയാൻ ചേട്ടൻ സമ്മതിക്കില്ല അങ്ങിനൊരു മുതലാ അത് , പാവമാ സ്നേഹിക്കാൻ മാത്രെ അതിനറിയുള്ളു അതിൻ്റെ പേരിലുണ്ടാക്കിയ ശത്രുക്കളല്ലാതെ അതിനെ വെറുക്കാൻ ആർക്കും കഴിയില്ല ”
അപ്പോഴേക്കും കുഞ്ഞ് ഉണർന്നിരുന്നു , സ്നേഹ മെല്ലെ കുഞ്ഞിനടുത്തേക്ക് നടന്ന് ടവ്വലോടെ കുഞ്ഞിനെ പൊതിഞ്ഞ് കൈയ്യിലെടുത്ത് , ഫീഡ് ചെയ്യാനായി അശ്വതിയുടെ അടുത്തേക്ക് കൊടുത്തു , ആര്യ മെല്ലെ കട്ടിലുയർത്തി സഹായിച്ചു.
അശ്വതി മെല്ലെ സിബ്ബ് താഴ്ത്തി ഇടത്തെ മുല ബ്രായിൽ നിന്നും പുറത്തെടുത്ത് കുഞ്ഞിനെ മുലയൂട്ടി.
” അല്ലാ ഇങ്ങിനൊരു അനിയത്തിയെപ്പറ്റി അവൻ പറഞ്ഞിട്ടില്ല ഇള്ള ഒരാളെപ്പറ്റി പറഞ്ഞിരുന്നു ആ കുട്ടി നാട്ടിലല്ലെ ഞാൻ കണ്ടിരുന്നു. സുഹൃത്തിനെപ്പറ്റി മാത്രെ പറഞ്ഞിട്ടുള്ളു. ”
” ഓഹോ ഇങ്ങു വരട്ടെ നാറി എനിക്കാകെ ഉള്ളൊരു ചേട്ടന, ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് ചോദിക്കാൻ ആകെ ഉള്ളൊരു ബന്ധമാ”
അശ്വതി വിങ്ങിപ്പൊട്ടി , ആര്യ മെല്ലെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അശ്വതി തുടർന്നു
” ഞാൻ ചെട്ടൻ്റെ ആരുമല്ല ചേച്ചി , പക്ഷെ ഞാനെന്നും ദൈവത്തിനോട് പ്രാർത്തിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും അവൻ്റെ പെങ്ങളായി ജനിപ്പിക്കണേന്നാണ്, ….”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
” ഞാനും രഞ്ചിത്ത് ചേട്ടനും ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അത് ജെയ്സൻ ചേട്ടൻ കാരണമാ ആ പാവം ഞങ്ങൾക്ക് വേണ്ടി അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട് , ഈ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കൊടുക്കൂന്ന് പറഞ്ഞു കേട്ടിട്ടില്ലെ അത് ഞാൻ നേരിൽ കണ്ടു , ഇന്ന് ഇപ്പൊ ചേട്ടൻ ദുബായിക്ക് വരാൻ പോലും കാരണം ഞങ്ങളാണ് .”
അശ്വതി മെല്ലെ അവളുടെ ജീവിതത്തിലെ ഓരോ ഏടുകളായി അവർക്ക് മുന്നിൽ മറിച്ചു കൊണ്ടിരുന്നു.
“ഞാനും രഞ്ചിത്ത് ചേട്ടനും സ്നേഹിച്ചു കല്ല്യാണം കഴിച്ചതാ , വീട്ടുകാർക്ക് ഒട്ടും താൽപര്യമില്ലാതിരുന്ന ബന്ധം, കൊന്നു കളഞ്ഞാലും സമ്മതിക്കില്ല എന്ന് പറഞ്ഞിടത്തു നിന്നാണ് ഞങ്ങളെ ചേട്ടൻ ഒന്നിപ്പിച്ചത് “
