കടൽക്കാറ്റിൽ റസിയയുടെ അഴിച്ചിട്ട മുടിയിഴകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. അവൾ മുജീബിൻ്റെ കൈകളിൽ പതുക്കെ കോർത്തുപിടിച്ചു. മലപ്പുറത്തെ ആ വലിയ വീടിൻ്റെ വിരസതയിൽ നിന്നും, ആരും കാണാത്ത ഈ തീരത്തെത്തിയപ്പോൾ അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നുന്നുണ്ടായിരുന്നു.
“മുജീബേ…” അവൾ പതുക്കെ വിളിച്ചു. “ഈ രണ്ടു ദിവസം കൊണ്ട് എനിക്ക് കിട്ടിയ സന്തോഷം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എനിക്ക് കിട്ടിയിട്ടില്ലടാ. വീട്ടിൽ നമ്മൾ ഒരേ മേൽക്കൂരയ്ക്ക് താഴെയായിരുന്നിട്ടും എത്ര അകലെയായിരുന്നു? പക്ഷേ ഈ യാത്രയിൽ നീ എനിക്ക് നൽകിയ കരുതൽ… അത് ഞാൻ ഒരിക്കലും മറക്കില്ല.”
അവളുടെ കണ്ണുകളിലെ ആർദ്രത മുജീബിൻ്റെ ഉള്ളുലച്ചു. സന്തോഷം കൊണ്ട് അവൾ മതിമറന്നിരിക്കുകയാണെന്ന് അവന് മനസ്സിലായി. ആ നിമിഷത്തെ കൂടുതൽ വർണ്ണാഭമാക്കാൻ മുജീബിൻ്റെ ഉള്ളിൽ ഒരു കുസൃതി തോന്നി.
“ഇത്താത്താ…നമുക്ക് ഒരു ബിയർ അടിച്ചാലോ? ഈ തണുത്ത കാറ്റും ഈ കടലും… ജസ്റ്റ് ഒരു ചേഞ്ച്!”
റസിയ ആദ്യം ഒന്ന് ഞെട്ടി.
“എടാ… നീ എന്തൊക്കെയാ ഈ പറയുന്നത്? നമ്മൾ വീട്ടിൽ അറിഞ്ഞാൽ കൊന്നുകളയില്ലേ?”
“വീട്ടിൽ ആര് അറിയാനാ ഇത്താത്താ? നമ്മൾ ഇവിടെ ഈ തിരുവനന്തപുരത്ത് ആർക്കും അറിയാത്ത രണ്ടുപേരല്ലേ? ജസ്റ്റ് ഒന്ന് ട്രൈ ചെയ്യൂ, ഇതിലൊന്നും വലിയ കുഴപ്പമില്ല.” അവൻ കെഞ്ചിപ്പറഞ്ഞപ്പോൾ, തൻ്റെ ജീവിതത്തിലെ എല്ലാ ചട്ടക്കൂടുകളും ഇന്ന് പൊളിക്കണമെന്ന് അവൾക്കും തോന്നി. അവസാനം അവൾ സമ്മതിച്ചു.
ബീച്ചിനടുത്തുള്ള ചെറിയ കഫേയിൽ നിന്ന് മുജീബ് ബിയർ വാങ്ങി. ഒളിച്ചും പാത്തും അവർ രണ്ടും പകുത്തു കുടിച്ചു. ആദ്യത്തെ കയ്പ്പ് മാറിയപ്പോൾ ലഹരി റസിയയുടെ സിരകളിലേക്ക് ചൂടോടെ പടർന്നു. അവളുടെ കണ്ണുകൾ തിളങ്ങി, ചുണ്ടുകൾ ചുവന്നു, ചിരി കൂടുതൽ മധുരമായി. “മുജീബേ… ഇത് സ്വർഗ്ഗമല്ലേ?” അവൾ ചിരിച്ചുകൊണ്ട് അവന്റെ കൈ പിടിച്ചു. കടൽതീരത്തുകൂടി ആടിപ്പാടി നടന്നു. ഉറക്കെ ചിരിയും തമാശകളും. തിരമാലകളുടെ ശബ്ദം അവരുടെ ഹൃദയമിടിപ്പുകളോട് ലയിച്ചു.
