“ഇത്താത്താ…” അവൻ പതുക്കെ വിളിച്ചു.
റസിയ ഒന്ന് ഞെട്ടി തിരിഞ്ഞുനോക്കി. അവളുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമമുണ്ടായിരുന്നു. “നീ എന്താ മുജീബേ ഇവിടെ? വല്ലതും വേണോ?”
“ഒന്നുമില്ല… വെറുതെ.” അവൻ ഒന്ന് മടിച്ചുനിന്നു. “ഇത്താത്ത എന്താ ഇത്ര ആലോചനയിൽ?”
റസിയ കൈകൾ തുടച്ച് അവനടുത്ത് വന്നു. “എടാ… എനിക്കൊരു ഇന്റർവ്യൂവിന് വിളി വന്നിട്ടുണ്ട്. തിരുവനന്തപുരത്താണ്. വലിയൊരു പ്രൈവറ്റ് കമ്പനിയാ. എനിക്ക് പോകണമെന്നുണ്ട്, പക്ഷേ ഉപ്പയും ഉമ്മയും ഒറ്റയ്ക്ക് വിടില്ലല്ലോ.”
മുജീബ് അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു.
“ഞാൻ വരാം ഇത്താത്താ… നമുക്ക് പോയിട്ട് വരാം.”
അവളുടെ മുഖത്ത് ഒരു വിടർന്ന പുഞ്ചിരി വിരിഞ്ഞു.
“സത്യമാണോ? നീ വന്നാൽ എനിക്ക് ധൈര്യമാ. നമുക്ക് ഉപ്പയോടും ഉമ്മയോടും ചോദിച്ചു നോക്കാം.”
വൈകുന്നേരം ഉപ്പയോടും ഉമ്മയോടും മുജീബ് തന്നെ കാര്യം അവതരിപ്പിച്ചു. മുജീബ് കൂടെയുള്ളതുകൊണ്ട് അവർക്ക് വലിയ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. മുജീബ് വേഗം ലാപ്ടോപ്പ് തുറന്ന് ട്രെയിൻ ടിക്കറ്റ് നോക്കി. പക്ഷേ, അവസാന നിമിഷമായതുകൊണ്ട് സ്ലീപ്പർ ക്ലാസ്സിൽ ഒരു സീറ്റ് മാത്രമേ കൺഫേം ആയുള്ളൂ.
“ഇത്താത്താ, ഒരു സീറ്റേ കിട്ടിയിട്ടുള്ളൂ. മറ്റേത് വെയിറ്റിംഗ് ലിസ്റ്റിലാണ്.” അവൻ പറഞ്ഞു.
“സാരമില്ലടാ… ട്രെയിനിൽ കയറിയിട്ട് നമുക്ക് എന്തെങ്കിലും വഴി നോക്കാം. ഒന്നുമില്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്തിരിക്കാലോ.” റസിയയുടെ വാക്കുകളിൽ പോകാനുള്ള തിരക്കായിരുന്നു.
