മനസ്സ് ആകെ വെപ്രാളത്തിലായി. കുളമുറിയിലെ ഓരോ മൂലയിലും അവൾ തപ്പിനോക്കി. ബെഡ്ഡും തലയണയും വസ്ത്രങ്ങളുമെല്ലാം അരിച്ചുപെറുക്കി. പക്ഷേ, എവിടെയും അതില്ല.
“ഈശ്വരാ… അത് എവിടെപ്പോയി?”
അവളുടെ നെഞ്ചിടിപ്പ് കൂടി. ബലൂൺ യാത്രയ്ക്കിടയിലോ മറ്റോ അത് പൊഴിഞ്ഞു വീണതാകുമോ എന്ന് അവൾ ഭയന്നു.
ഒട്ടും വൈകിക്കാതെ അത് എവിടെയെങ്കിലും വീണുകിടപ്പുണ്ടോ എന്ന് നോക്കാൻ അവൾ തീരുമാനിച്ചു. സൗകര്യത്തിനായി ഇറുകിയ ചാരനിറത്തിലുള്ള ട്രായ്ക്ക് പാന്റും, ശരീരത്തോട് ഒട്ടിക്കിടക്കുന്ന ചുവന്ന ടി-ഷർട്ടും ധരിച്ച് അവൾ വേഗം മുറിയിൽ നിന്നിറങ്ങി. ആ രാത്രിയിലെ മങ്ങിയ വെളിച്ചത്തിൽ, അവളുടെ ആകാരവടിവ് ആ വസ്ത്രത്തിനുള്ളിൽ കൂടുതൽ തെളിഞ്ഞുനിന്നു.
റിസോർട്ടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മഞ്ഞും തണുപ്പും അവളെ വരവേറ്റു. മിക്കവാറും കുട്ടികളും അധ്യാപകരും പാർട്ടിയുടെ ആലസ്യത്തിലോ ഉറക്കത്തിലോ ആയിരുന്നു. ടോർച്ച് വെളിച്ചത്തിൽ ഓരോ ചുവടും ശ്രദ്ധിച്ചു വെച്ച്, താൻ പകൽ നടന്ന വഴികളിലൂടെ അവൾ തിരികെ നടന്നു.
തളർന്നുപോയ താര പിന്നെയും മുന്നോട്ട് നടക്കാൻ ഒരുങ്ങുമ്പോഴാണ് സഹപ്രവർത്തകയായ രേഖയെ കണ്ടത്.
താരയുടെ മുഖത്തെ വിളർച്ചയും പരവേശവും കണ്ടപ്പോൾ തന്നെ എന്തോ പന്തികേടുണ്ടെന്ന് രേഖയ്ക്ക് തോന്നി.
”എന്താ താര ടീച്ചറെ… മുഖം വല്ലാതിരിക്കുന്നത്? എന്തെങ്കിലും കുഴപ്പമുണ്ടോ?”
രേഖ അരികിലെത്തി താഴ്ന്ന സ്വരത്തിൽ ചോദിച്ചു. രേഖയുടെ മുഖത്തും ആശങ്ക നിഴലിച്ചു.
