“നമുക്ക് അമ്മൂമ്മ പറഞ്ഞ സ്ഥലം വരെ പോയി നോക്കിയാലോ? നാളെ ?” അരുൺ ചോദിച്ചു.
അരുണിമയ്ക്കും അത് തോന്നിയിരുന്നു.
അരുണിമ: “എന്തായാലും നമ്മൾ ചെയ്തു കഴിഞ്ഞു. ഇനി എന്തു വന്നാലും നേരിടാൻ അല്ലേ പറ്റൂ..”
അരുണിമ അങ്ങനെ പറഞ്ഞെങ്കിലും അവർ ഇരുവരുടെ മനസ്സിലും പേടി തോന്നിത്തുടങ്ങിയിരുന്നു.
_________
പിറ്റേന്നു ഉച്ചകഴിഞ്ഞു അരുണും അരുണിമയും വീടിൻ്റെ പുറകിലെ വഴിയിലൂടെ ഇറങ്ങി. അരുണിമയുടെ കൈ അരുൺ കൈയിൽ കോർത്തുപിടിച്ചു.
കുറെ നടന്ന ശേഷം “ഇതാ വഴി,” അരുൺ ചൂണ്ടിക്കാണിച്ചു.
ഇളംപച്ച നിറത്തിലുള്ള ഇലകൾക്കിടയിലൂടെ ഒരു ഇടുങ്ങിയ പാത പോകുന്നത് കാണാമായിരുന്നു.
അവർ ആ വഴിയെ നടന്നു. വനത്തിൻ്റെ ഉള്ളിൽ ഒരു തണുത്ത കാറ്റ് അവരുടെ മുഖത്തേക്ക് വീശി.
“അവിടെ..” അരുണിമ ഒരു ചെറിയൊരു കൽമണ്ഡപകങ്ങൾ നിറഞ്ഞ ഒരു ചെറിയ ക്ഷേത്രം ചൂണ്ടി കാണിച്ചു.
അവിടെ ആകെ ഉണ്ടായിരുന്നത് പത്മയുടെ മാത്രം പ്രതിമകളായിരുന്നു.
അവർ അവിടേക്ക് നടന്നു. മുഴുവൻ കാടുപ്പിച്ചിരുന്നു.
അവിടെയെത്തിയപ്പോൾ അവർ കുറച്ചു ഭാഗം വൃത്തിയാക്കി.
വർഷങ്ങൾക്ക് ശേഷം മനുഷ്യരുടെ കാലുകൾ അവിടെ പതിഞ്ഞു.
അരുൺ : “അമ്മൂമ്മ പറഞ്ഞതു പോലെ ഇവിടെ ഒരു പ്രതിമ ഉണ്ടല്ലോ.. ബാക്കിയും സത്യമായിരിക്കുമോ?.. നമ്മൾ..” അരുൺ പറഞ്ഞു മുഴുമിച്ചില്ല.
അരുണിമ : “പണ്ടായിരുന്നെങ്കിൽ വിശ്വസിക്കില്ലായിരുന്നു. പക്ഷേ നമ്മൾ അനുഭവിച്ച കാര്യങ്ങൾ വേച്ചു നോക്കുമ്പോൾ.. അറിയില്ല അപ്പു.”
അരുൺ : “പത്മ തിരിച്ചു വന്നാൽ എന്താണ് സംഭവിക്കുക എന്നു മാത്രം ആ പുസ്തകത്തിൽ ഉണ്ടായില്ല. അമ്മൂമ്മക്കും അറിയില്ല. ഇനി ആരോടാ ചോദിക്കുക..”
