“പക്ഷേ പത്മയുടെ ആത്മാവ് അസ്വസ്ഥമായിരുന്നു. മോക്ഷം പ്രാപിക്കാതെ അവൾ ഒരു യക്ഷിയായി തിരിച്ചെത്തി.” അമ്മൂമ്മ അവരുടെ മുഖത്തേക്ക് നോക്കി.
“എന്നിട്ടോ അമ്മൂമ്മ?” അരുൺ ചോദിച്ചു.
“അവൾ തൻ്റെയും അനിയൻ്റെയും കൊലയാളികളെ തേടിയിറങ്ങി.
സാധാരണ യക്ഷികളെ പോലെ അവരെ കൊല്ലാൻ ആയിരുന്നില്ല അവളുടെ ഉദ്ദേശം.
തന്നെയും അനിയനെയും കുറിച്ചു നാട്ടിലൊട്ടാകെ പറഞ്ഞു, കുടുംബത്തിലെ എല്ലാരേയും അവർ ആത്മഹത്യക്ക് പ്രേരിപ്പിച്ച അവരോട് അവൾക്ക് തീരാത്ത പകയായിരുന്നു.
അവൾ അവളുടെ കൊലയാളികൾക്ക് ശിക്ഷ തിരുമാനിച്ചിരുന്നു.
ചിലർക്കു തൻ്റെ സഹോദരിയുമായി ലൈംഗികബന്ധം പുലർത്താൻ പ്രേരിപ്പിച്ചു. മറ്റു ചിലരെ അമ്മയുമായി. ചിലരെ ബന്ധുക്കളുമായി.
അവർ എല്ലാവരും തന്നെ ഗർഭം ധരിക്കുകയും നാട്ടിൽ എല്ലാവരാലും നാണം കെടുകയും ചെയ്തു.
അവരെല്ലാവരും തന്നെ വീടും നാടും ഉപേക്ഷിച്ചു ഒളിച്ചോടി.
പിന്നീട് എപ്പോഴോ എവിടെയോ പോയി ജീവനൊടുക്കി എന്നാണു അറിവ്.
അവരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.”
അമ്മൂമ്മയുടെ വിരലുകൾ പുസ്തകത്തിൻ്റെ അവസാന താളിൽ എത്തിയിരുന്നു..
അവരുടെ ശബ്ദത്തിൽ ഒരു വിചിത്രമായ തീപ്പൊരി.
“അത് നമ്മുടെ കുടുംബത്തിലെ ഒരു പൂർവ്വികനായിരുന്നു.
അവൻ മാന്ത്രികരുടെ സഹായത്തോടെ പത്മയുടെ ആത്മാവിനോട് ക്ഷമ ചോദിച്ചു.” പുസ്തകം അടച്ചുകൊണ്ട് അമ്മൂമ്മ തുടർന്നു.
“പത്മ അന്ന് ഒരു വാക്ക് കൊടുത്തു. നമ്മുടെ വംശത്തിൽ ഒരു സഹോദരനും സഹോദരിയും ലൈംഗികബന്ധം പുലർത്തുന്നതുവരെ അവൾ നമ്മളെ ഉപദ്രവിക്കില്ല എന്ന്.” അമ്മൂമ്മ പറഞ്ഞവസാനിപ്പിച്ചു.
