ഒരു മാസം മുൻപ് പുതിയ വനിതാ എസ് ഐ ചാർജ്ജ് എടുത്തു എന്ന് അറിഞ്ഞു അവർ എന്തോ ഇതേവരെ എന്നെ പരിചയപ്പെടാൻ ഒട്ട് വിളിച്ചതുമില്ല!
സ്പോർട്സ് ക്വാട്ടയിൽ ജോലി കിട്ടിയ ചെറുപ്പക്കാരി ആണ് ആൾ കാണാനും വലിയ തരക്കേടില്ല എന്നാണ് അറിഞ്ഞത് അപ്പോൾ പിന്നെ സുന്ദരനും സുമുഖനും ആരോഗദൃഢഗാത്രനും സർവോപരി അവിവാഹിതനും ആയ നമ്മളും അത്ര മടുപ്പിക്കരുതല്ലോ!
അതിപ്പോ ഈ കിളവൻ ചാണ്ടി സാറിനോട് പറഞ്ഞാൽ തേമ്പ് കിട്ടും ഞാൻ മിണ്ടാതെ ചെന്ന് ജീപ്പിൽ കയറി ഇരുന്നു…
“ഈ ഒണക്ക ബൊലേറോ മാറ്റി നമുക്കും ഇനി എന്നാ സാറേ ഒരു ഫോഴ്സ് ഗൂർഖ ഒക്കെ കിട്ടുന്നത്?”
ഞാൻ അടുത്ത് ഇരുന്നു ബഷീർ സാറിനോട് ചോദിച്ചു….
‘മൈരേ ആ പെണ്ണുംപിള്ള തല്ലുന്നതിനും മുന്നേ എന്റെ കയ്യീന്നു വേണ്ടേ മിണ്ടാതിരി!’
“ഓ… അവരു തല്ലുവൊക്കെ ചെയ്യുമല്ലേ? ശോ.. ലേശം അത്തറടിക്കാൻ മറന്നു പോയി..”
‘ഗോപാ….’
താക്കീതിന്റെ സ്വരത്തിൽ ചാണ്ടി സാർ വിളിച്ചു… ഞാൻ നിശബ്‍ദനായി…
ഞാൻ കെ. പി ഗോപകുമാർ മുപ്പത്തി അഞ്ചു വയസ്സ്! അവിവാഹിതൻ,
അഞ്ചടി എട്ടിഞ്ച് പൊക്കം അതിനൊത്ത വണ്ണം ഇരുനിറം ഉറച്ച ശരീരം
ഗോപൻ എന്ന് വിളിക്കും!
ചില നാറികൾ “കള്ളൻ ഗോപൻ” എന്നും വിളിക്കും!
നാട്ടിൽ ഒരുപാട് ഗോപന്മാർ ഉള്ളത് കൊണ്ട് കള്ളൻ ഗോപൻ എന്ന് പറഞ്ഞാലേ ആളെ തിരിച്ചറിയൂ….
ഈ കള്ളൻ പട്ടം ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ ഒരു കള്ളനല്ല…
പ്രൊഫഷണലീ ഐ ആം ഏ കിലുക്കികുത്തുകാരൻ!

സുനിൽ,
കുറച്ചു നാളുകളായി വളരെ രസകരമായ കഥകൾ അങ്ങനെ വായിക്കാൻ കിട്ടുന്നില്ല. കള്ളൻ്റെ മനോവിചാരങ്ങളും ആറടിപ്പൊക്കമുള്ള കൊഴുത്ത ഇൻസ്പെക്റ്റർ ഏലിയാമ്മയുടെ കാമവും ശരിക്കും ആസ്വദിച്ചാണ് വായിച്ചത്.
ഇതുപോലെ വല്ലപ്പോഴുമെങ്കിലും കാണുമെന്ന് വിശ്വസിച്ചുകൊള്ളട്ടെ.
ഋഷി.
നല്ല കഥ ആയിരുന്നു പെട്ടെന്ന് തീർന്നു പോയപോലെ….. വേറെ പാർട്ട് വല്ലോം ഇനി കാണുമോ മാൻ…… പ്രതീക്ഷിക്കുന്നു…
വന്നൂലെ