ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം എന്തോ സ്വകാര്യ ആവശ്യത്തിനായി രണ്ട് ദിവസത്തെ യാത്ര പോയപ്പോൾ ഏലിയാമ്മ എന്നെ തുണക്ക് കൂടെ കൂട്ടി..
“ഗോപന്റെ പേരിൽ നിലവിൽ സ്റ്റേഷനിൽ കേസ് ഒന്നുമില്ലലോ ഗോപാ…?”
‘നിലവിൽ എന്നല്ല സാറേ എന്റെ പേരിൽ അങ്ങനെ രജിസ്‌റ്റർ ചെയ്‌ത കേസേ ഉണ്ടായിട്ടില്ല… ഞാനിതുവരെ കോടതി കയറിയിട്ടില്ല….’
ട്രെയിനിലെ തിരക്കില്ലാത്ത ഏ സി കമ്പാർട്ട്മെന്റിൽ ഞങ്ങൾ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ഏലിയാമ്മ ചോദിച്ചതിന് ഞാൻ മറുപടി പറഞ്ഞു…
“ആഹാ…. എന്നിട്ടാണോ സ്റ്റേഷൻലിസ്റ്റിൽ പേരും വന്നു വരുന്ന കേസുകളിൽ എല്ലാം വിളിപ്പിക്കുന്നത്?”
“അതിപ്പോ ഒരാചാരം ഒക്കെ ആകുമ്പോ….”
ഏലിയാമ്മയുടെ ചോദ്യത്തിന് ഒരൽപ്പം വിഷാദത്തോടെ ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു….
“അങ്ങനിപ്പോ ആ ആചാരമിനി തുടരണ്ട… തിരിച്ചങ്ങോട്ട് ചെല്ലട്ടെ ആ പണി അപ്പോൾ തന്നെ നിർത്തിയേക്കാം…”
ഡബിൾ സീറ്റുകളിൽ മുഖാമുഖം ഇരുന്നിടത്ത് നിന്ന് എണീറ്റ് വന്നു എന്നോട് ചേർന്നിരുന്ന ഏലിയാമ്മ എന്നെ ചേർത്തു പിടിച്ചു…
“ഞാനാകെ പേടിച്ചാ നടന്നത്… സ്ഥലം എസ്. ഐ യെ ഒരു കള്ളന്റെ കൂടെ ചുറ്റിനടന്നു കണ്ടാൽ എന്താവും എന്ന് ഭയന്ന്! ഗോപൻ ഒരു കുറ്റവാളിയേ അല്ലല്ലോ!! ഇനി ആരെയും ഒളിക്കാനില്ല ധൈര്യമായി ഒന്നിച്ചു നടക്കാം. ഞാൻ ആരുടെ കൂടെ നടക്കണം എന്നത് ഞാനല്ലേ തീരുമാനിക്കുന്നത്!”
ആ യാത്ര ഏലിയാമ്മയുടെ മെൻസസ് സമയത്ത് ആയിരുന്നു… യാത്രയിലും രാത്രി ഹോട്ടലിൽ ആലിംഗനബദ്ധരായി കിടക്കുമ്പോഴും ഒക്കെ ആയി തന്റെ ജീവിതത്തെ പറ്റി ഏലിയാമ്മ മനസ്സ് തുറന്നു…
