കള്ളൻ തന്ന ഭാഗ്യം [ജോൺ എബ്രഹാം] 35

അച്ഛൻ സൈക്കിൾ ചവിട്ടി മുറ്റത്ത് വന്ന് നിന്നതും അഭിക്ക് എന്തോ ഒന്ന് സമാധാനമായി. ആ മുറിയിലെ ‘ചൂട്’ പിടിച്ച അന്തരീക്ഷത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടല്ലോ!

”അഭീ, നീ ചായ കുടിച്ച് വേഗം വന്നേ…  അല്ല സാറിന് കോളേജിൽ പോവണ്ടേ…” അച്ഛൻ ഗംഗാധരൻ സാർ തന്റെ പതിവ് ഗൗരവത്തിൽ പറഞ്ഞു. അച്ഛന്റെ ഉള്ളിൽ അഭിയോട് ഒരു ചെറിയ അഭിമാനമൊക്കെയുണ്ട്—മകൻ രാത്രി അയൽപക്കത്തെ വീട്ടിൽ കാവൽ നിന്നല്ലോ എന്നൊരു സന്തോഷം.

അഭി ചായ ഗ്ലാസ് താഴെ വെച്ചു. അയിഷാത്ത അടുക്കളയുടെ വാതിലിന്റെ മറവിൽ നിന്ന് അഭിയെ തന്നെ നോക്കി നിൽക്കുകയാണ്. ആ നോട്ടത്തിൽ നേരത്തെ നടന്ന കാര്യങ്ങളുടെ ആ ഒരു തിളക്കം ഇപ്പോഴുമുണ്ട്.

അഭി തിരിഞ്ഞു നിന്ന് അയിഷാത്തയോട് പറഞ്ഞു: “എന്നാൽ താത്ത, ഞാൻ പോയിട്ട് വരാം. കോളേജ് പോവാൻ സമയമായി .”

അയിഷാത്ത പതുക്കെ പുറത്തേക്ക് വന്ന് അച്ഛനോട് പറഞ്ഞു: ”

ഗംഗാധരൻ ചേട്ടാ.. അവൻ വന്നത് എനിക്ക് വലിയൊരു സമാധാനമായിരുന്നു. ഇന്നലെ രാത്രി ശരിക്കും പേടിയില്ലാതെ ഉറങ്ങി.” എന്നിട്ട് അഭിയെ നോക്കി ശബ്ദം താഴ്ത്തി ഒരു മന്ദഹാസത്തോടെ പറഞ്ഞു: “രാത്രി വരുമല്ലോ അല്ലെ? കള്ളൻ പേടി മാറിയിട്ടില്ല കേട്ടോ.”
”വരാം താത്ത…” അഭി ഒന്ന് വിക്കി.

അവൻ വീട്ടിൽ എത്തി കുളിച്ചു മാറ്റി കോളേജിൽ എത്തി ക്ലാസ്സിൽ ഇരിക്കുന്നെങ്കിലും അഭിയുടെ  മനസ്സ് രാവിലെ അയിഷാത്ത തന്റെ ബർമുഡ പൊക്കി നോക്കിയ ആ നിമിഷത്തിലായിരുന്നു. ആ വിരലുകളുടെ സ്പർശനം അവിടെ ഇപ്പോഴും ഉള്ളതുപോലെ അവന് തോന്നി.

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ . ഇടയ്ക്ക് അമ്മ ഭാനുമതി ചോദിച്ചു: “എടാ അഭി, നിനക്ക് അവിടെ കിടക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ? ഉണ്ടെങ്കിൽ ഇന്ന് വിഷ്ണുവിനെ വിടാം.”

The Author

Leave a Reply

Your email address will not be published. Required fields are marked *