കല്യാണം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇന്നത്തെ ഞങ്ങളുടെ ദാമ്പിതക ജീവിതത്തിൽ ആകെയുള്ളൊരു കുറവ് കുട്ടികൾ ഇല്ലാത്തതാണ്. എങ്കിലും എന്റെ കവിത പെണ്ണിന്റെ ഇത്തരം കുസൃതികളും വാശികളും ആ കുറവിനെ ഒരു പരിധിവരെ മറക്കാൻ എന്നെ സഹായിക്കാറുണ്ട്. പക്ഷേ, ആ പയ്യന്റെ വന്യമായ ഇരുണ്ട ശരീരം കവിതയുടെ മനസ്സിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകുമോ എന്നൊരു ചെറിയ ചിന്ത എന്റെ ഉള്ളിലൂടെ ഒരു മിന്നായം പോലെ പോകാതെയിരുന്നില്ല.
അങ്ങനെ വീടൊക്കെ എത്തി ഡ്രസ്സൊക്കെ മാറികഴിഞ്ഞ്, ബെഡിലിരുന്ന് വാട്സ്ആപ്പ് നോക്കിയിരിക്കുമ്പോളാണ് ഞങ്ങളുടെ പഞ്ചായത്ത് ബ്ലോക്കിലെ ഗ്രൂപ്പിൽ വന്നൊരു മെസ്സേജ് എന്റെ കണ്ണിൽ പെട്ടത്.
“എന്റെ മകൻ അർജുൻ നാട്ടിൽ വന്നിട്ടുണ്ട്. പ്രിഡിഗ്രി കഴിഞ്ഞ അവന് ചെന്നൈയിലെ ഒരു പ്രശസ്ത കോളേജിൽ ചേരാനാണ് ആഗ്രഹം. അതുകൊണ്ട് ഈ രണ്ട് മാസത്തെ സമ്മർ വെക്കേഷനിൽ ഒഴിവുസമയം പ്രയോജനപ്പെടുത്താനും പോക്കറ്റ് മണി കണ്ടെത്താനുമായി കട്ടിങ് മെഷീനും വെച്ച് നിങ്ങളുടെ വീടുകളിലെ ചുറ്റുപാടുകൾ വൃത്തിയാക്കാനായി അവൻ ആഗ്രഹിക്കുന്നുണ്ട്. എല്ലാരും അവനെയൊന്നു സഹായിക്കണം.
എന്ന് സുഷമ”
– ഇതായിരുന്നു ആ വാട്സ്ആപ്പ് മെസേജ്.
അതിന് താഴെ ഈ പറയുന്ന അർജുന്റെ ചിത്രവും താഴെ നൽകിയിട്ടുണ്ട്. അപ്പോഴാണ് എനിക്ക് കാര്യങ്ങൾ കണക്റ്റായത്. നമ്മടെ സുഷമ ചേച്ചിടെ വിത്താണ് ഞങ്ങൾ കാലത്ത് കണ്ട മസിലൻ ചെക്കൻ എന്നുള്ള കാര്യം.
ആ മെസ്സേജും, കാലത്ത് കണ്ട പയ്യൻ അർജുനാണെന്ന് കൂടിയും അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു ഐഡിയ ഉദിച്ചു.
