ഞാൻ പടവുകൾ കയറി മുകളിലെത്തി. നീളമുള്ള ഒരു ഇടനാഴി കടന്ന് വിശാലമായ ഒരു മുറി. വാതിൽക്കൽ ഞാൻ മുട്ടി.
“കയറി വാ,” ഗാംഭീര്യമുള്ള ആ ശബ്ദം കേട്ടു.
അകത്ത് കയറിയ ഞാൻ വാതിൽ ലോക്ക് ചെയ്തു. വളരെ വലിയ, ആഡംബര പൂർണ്ണമായ ഒരു മുറി. ചുവരുകളിൽ പല പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ. മേശപ്പുറത്ത് ഫയലുകളുടെ വലിയൊരു കൂമ്പാരം. ആ ഫയലുകൾക്ക് മുന്നിൽ തൻ്റെ കണ്ണടയൂരി വെച്ച്, കസേരയിലേക്ക് ചാരിയിരിക്കുകയായിരുന്നു മന്ത്രി രാജലക്ഷ്മി.
പ്രായം ഏകദേശം അൻപതിനോടടുക്കും. എപ്പോഴും ടിവിയിൽ കാണുന്ന, കടുത്ത നിറമുള്ള കോട്ടൺ സാരിയും വലിയ വട്ടപ്പൊട്ടുമായിരുന്നു വേഷം. മുഖത്ത് വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നു. ഒരു സംസ്ഥാനത്തിൻ്റെ വലിയൊരു വകുപ്പ് ഭരിക്കുന്നതിൻ്റെ ഭാരം ആ കണ്ണുകളിൽ പ്രകടമായിരുന്നു. എന്നെ കണ്ടതും അവർ എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു.
“അരുന്ധതി പറഞ്ഞത് ശരിയാണ്. നിന്നെ കാണാൻ നല്ല ഗാംഭീര്യമുണ്ട്,” അവരുടെ ശബ്ദം മൃദുവായിരുന്നു, പക്ഷേ ആജ്ഞാശക്തി ഒട്ടും കുറഞ്ഞിരുന്നില്ല. “പേടിയുണ്ടോ കിംഗ്? പുറത്ത് എൻ്റെ സുരക്ഷയ്ക്ക് നിൽക്കുന്ന പത്ത് പോലീസുകാരുണ്ട്. ഒരു ശബ്ദം കേട്ടാൽ അവർ ഓടിയെത്തും.”
“എനിക്ക് പേടിയില്ല മാഡം,” ഞാൻ അവരുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “കാരണം ആ പോലീസുകാർ മാഡത്തിൻ്റെ ജീവനാണ് കാവൽ നിൽക്കുന്നത്. പക്ഷേ ഞാൻ വന്നിരിക്കുന്നത് മാഡത്തിൻ്റെ യൗവ്വനം കാക്കാനാണ്.”
എൻ്റെ ആ മറുപടിയിൽ അവർ ഒന്ന് പുഞ്ചിരിച്ചു. അവർ എൻ്റെ കൈ പിടിച്ച് മുറിയോട് ചേർന്നുള്ള വിശാലമായ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. വലിയൊരു എ.സി മുറി. അവിടെ ഒരു വലിയ തടികൊണ്ടുള്ള കട്ടിലുണ്ടായിരുന്നു.
