ശാലിനിയുടെ ഭർത്താവോ അല്ലെങ്കിൽ അവരുടെ സ്വാധീനമുള്ള ആരെങ്കിലുമോ അവിടെ വന്നിട്ടുണ്ടാകണം. കാരണം, കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ വന്ന് അവരെ മാറ്റി നിർത്തി സംസാരിക്കുകയും, പിന്നീട് അവർ അവിടെ നിന്ന് ഒരു കാറിൽ കയറി പോവുകയും ചെയ്തു. പണമുള്ളവർക്ക് നിയമത്തിൻ്റെ വലക്കണ്ണികളിലൂടെ എളുപ്പം ഊരിപ്പോകാം. പക്ഷേ, ഞാൻ അവിടെ കുടുങ്ങി. എന്നെ ഒരു വലിയ ‘പെൺവാണിഭ സംഘത്തിൻ്റെ’ തലവനായി ചിത്രീകരിക്കാനാണ് പോലീസിൻ്റെ പ്ലാൻ എന്ന് അവിടെയുള്ള സംസാരങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായി.
എൻ്റെ മൊബൈൽ ഫോൺ അവരുടെ കയ്യിലായിരുന്നു. അതിൽ ഗീതാ മേനോൻ്റെ ഗ്രൂപ്പുണ്ട്, നാട്ടിലെ പ്രൊഫസർ ദീപ്തിയുടെ മെസ്സേജുകളുണ്ട്, ഡോക്ടർ രാധികയുടെ കോൾ ലിസ്റ്റുണ്ട്. അതെല്ലാം അവർ തുറന്നു നോക്കിയാൽ കേരളം കണ്ട ഏറ്റവും വലിയ സ്കാൻഡൽ ആയിരിക്കും നാളെ രാവിലെ പുറത്തുവരാൻ പോകുന്നത്. ഭയം കൊണ്ട് എൻ്റെ ഷർട്ട് വിയർപ്പിൽ കുതിർന്നു.
ഏകദേശം ഒരു മണിയോടെ സ്റ്റേഷൻ്റെ മുന്നിൽ ഒരു വലിയ പോലീസ് ജീപ്പ് വന്ന് നിന്നു. അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാരെല്ലാം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തു. എറണാകുളം സിറ്റിയിലെ ഏറ്റവും കർക്കശക്കാരിയായ ഐ.പി.എസ് ഓഫീസർ. എ.സി.പി ദേവിക ഐ.പി.എസ് (പേര് സാങ്കല്പികം). വാർത്തകളിലും പത്രങ്ങളിലും മാത്രം ഞാൻ കണ്ടിട്ടുള്ള മുഖം. ഗുണ്ടകളെയും ക്രിമിനലുകളെയും വിറപ്പിക്കുന്ന, 38 വയസ്സ് മാത്രം പ്രായമുള്ള ചുറുചുറുക്കുള്ള യുവതി. കാക്കി യൂണിഫോമിൽ അവർ നടന്നു വരുന്നതിന് തന്നെ ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു.

kollam
ഇതൊരു പുതിയ ശൈലിയിൽ എഴുതുന്ന നോവൽ ആണ്
എല്ലാവരും വായിച്ച് അഭിപ്രായം പറയണേ