കെട്ടിലമ്മ [ഋഷി] 788

കെട്ടിലമ്മ

Kettilamma | Author : Rishi

ഞാൻ നീലകണ്ഠൻ. എൺപത്തിയെട്ടു  വയസ്സു കഴിഞ്ഞു.  എനിക്കിന്ന്   പല സംസ്ഥാനങ്ങളിൽ പടർന്നു കിടക്കുന്ന ബിസിനസ്സുകളുണ്ട്. മക്കളും കൊച്ചുമക്കളുമുണ്ടെങ്കിലും ഞാൻ തെരഞ്ഞെടുത്ത പ്രൊഫഷനലുകളാണ് എന്റെ സാമ്രാജ്യം നടത്തുന്നത്.

ഇപ്പോൾ കൊറോണ ലോക്ക്ഡൗണിലാണ് ഞാനും. തനിച്ചാണ്. അതെനിക്കിഷ്ട്ടവുമാണ്. നർത്തകിയും ഭാര്യയും കൂട്ടുകാരിയുമായിരുന്ന പ്രിയതമ  പതിനഞ്ചു വർഷം മുന്നേ ചിലങ്കകളഴിച്ചു വിടവാങ്ങി. അവളുടെ ആത്മാവിനു സ്തുതി.  നമ്മുടെ കൊച്ചുകേരളത്തിന്റെ തലസ്ഥാനത്താണ് ഇപ്പോഴും എപ്പോഴും എന്റെ താവളം. എനിക്കിഷ്ട്ടമാണിവിടം. കുന്നുകളും താഴ്വാരങ്ങളുമുള്ള, ഇന്നും പഴമയുടെ ചിഹ്നങ്ങളുള്ള നഗരം.അഞ്ചാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഞാൻ വെളിയിലേക്കു നോക്കിയിരിക്കുന്നു. സൂര്യൻ മെല്ലെ താഴുന്നതിനു മുന്നോടിയായി ഇത്തിരിക്കൂടി ഊർജ്ജം തുപ്പുന്ന സമയം… മദ്ധ്യാഹ്നം കഴിഞ്ഞു…

ലക്ഷ്മീ… ഞാൻ വിളിച്ചു.

സാർ…എന്താണ് വേണ്ടത്? നിമിഷങ്ങൾ… അവളെത്തി.  നാല്പതിലെത്തി നിൽക്കുന്ന കൊഴുത്ത പെണ്ണ്. അവളാണ്  ഞാനിവിടെ ഉള്ളപ്പോഴെല്ലാം വീടും എന്നെയും  നോക്കുന്നത്.

ഒരു ഡബിൾ ലാർജ് വിസ്കി, സോഡ, കപ്പലണ്ടി (ഉപ്പു ചേർത്ത് പുഴുങ്ങിയതാണ് കേട്ടോ).

അവൾ നിമിഷങ്ങളിൽ പറഞ്ഞ പദാർത്ഥങ്ങൾ ഹാജരാക്കി. ചാഞ്ഞവെയിൽ വിസ്കിയുടെ പൊന്നിലിത്തിരി ചോരയലിയിച്ചു. ഒരു നല്ല വലി. ആഹാ… സുഖം. എന്താണെന്നറിയില്ല സാധാരണ പിന്നിലേക്കു തിരിഞ്ഞുനോക്കാറില്ലെങ്കിലും ഇപ്പോൾ ജീവിതത്തിന്റെ തുടക്കത്തിലെ ചില ഏടുകൾ സ്വയം മറിഞ്ഞ് കണ്മുന്നിലൂടെ ഓടുന്നു.

നീലാ…വിറകുവെട്ടിക്കൊണ്ടിരുന്ന എന്നെ അമ്മായി വിളിച്ചു.

ഫോർത്ത് ഫോം വരെ നന്നായി പഠിച്ചതാണ് ഞാൻ. പക്ഷേ അച്ഛന്റെ മരണം ഞങ്ങളെ… അമ്മയും ഞാനും… ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. മൂത്ത പെങ്ങളുണ്ടായിരുന്നു. കല്ല്യാണമായപ്പോൾ അവൾക്ക് അച്ഛൻ ഞങ്ങളുടെ തെങ്ങിൻപുരയിടം എഴുതിക്കൊടുത്തിരുന്നു. അവൾടെ കെട്ടിയവൻ ഒരു പലചരക്ക് കട നടത്തുന്നു. താമസിക്കുന്ന മഴയത്ത് ചോരുന്ന ഓലമേഞ്ഞ കൊച്ചുവീടും പത്തുസെന്റും മാത്രമായി ഞങ്ങൾക്ക്. ചേച്ചിയാണെങ്കിൽ ഞങ്ങളെ തിരിഞ്ഞുനോക്കിയതുപോലുമില്ല. അവൾക്കത് കുറച്ചിലായിരുന്നു. എന്തിനധികം, ഇരപ്പാളികളായ അമ്മയേയും അനിയനേയും അവൾ ഭർത്താവിന്റെ വീട്ടിലെ ഒരടിയന്തിരത്തിനോ, വിവാഹത്തിനോ ക്ഷണിച്ചില്ല. അഭിമാനിയായ അമ്മ അതൊന്നും ഗൗനിച്ചുമില്ല.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

139 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ഒരുപാട് ഇഷ്ടായി ❤

  2. ഋഷി.. താങ്കളുടെ എഴുത്തിൻ്റെ രീതി ഒരുപാട് ഇഷ്ടപ്പെട്ടു..മനോഹരമായ ഒരു കഥ ആയിരുന്നു. നീലൻ തൻ്റെ അനുഭവങ്ങൾ ആയിരുന്നു പങ്കുവച്ചത് എങ്കിലും ഞാൻ കുറിച്ച് കൂടി ഉൾപ്പെടുത്താനും കഴിയുമായിരുന്നു.. അവൻ ജീവിതത്തിൽ പിന്നീട് നേരിട്ട വെല്ലുവിളികളും മറ്റും. അവസാനിച്ച സ്ഥിതിക്ക് ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ. ഒരുപാട് നൊസ്റ്റാൾജിയ വന്ന്.. പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി പോലെ.. ഒരു നദി തിരിച്ച് ഒഴുകിയ പോലെ.. എൻ്റെ വേരുകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ഒരാൽ എന്ന നിലയിൽ ഈ കഥ ഒരുപാട് മനസ്സിൽ തട്ടി. ഒരുപാട് നന്ദി

  3. വിശ്വാമിത്രന്‍

    ഡേയ് ഋഷി, എന്തുണ്ട് വിശേഷം? കഥ വായിക്കാതെ കവർ ഫോട്ടോ കണ്ട് മനസ്സിലാക്കി. 😉

  4. നൈസ് സ്‌റ്റോറി dear… നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

  5. Next story appoooyaa

  6. Bro next bro appooyaaaa

  7. Ahhhh.. What an artistic work.. Brilliant !!!

  8. Machane …….maniharam, rathimanoharam, athimanoharam……..onnum parayanilla….iniyum pratheekshikkunnu……..manoharamaya ithipoleyulla srishtikal. God bless you

  9. സ്നേഹിതൻ

    Njan katha vayich kazhinjatum 1940 sil thanne nikkenu manasu ipozhum..adipoli machane…u are awesome ?

Leave a Reply to ഋഷി Cancel reply

Your email address will not be published. Required fields are marked *