കിട്ടപുരാണം – സർഗ്ഗം ഒന്ന്‌ [ഋഷി] 467

അമ്മായീ… ഞാനെന്നും മൂന്നുനേരോം ഇവിടുന്നു കഴിച്ചോളാം… അമ്മേടെ ചോറും കറീം മഹാ ബോറാണ്….ഈ രുചിയെവിടെക്കിട്ടും! കിട്ടൻ പിന്നേം കുനിഞ്ഞു ലക്ഷ്മിയമ്മയുടെ കഴുത്തിൽ മൂക്കിട്ടുരുമ്മി…

ആ… എന്താടാ ഇത്! അവർ കുണുങ്ങിച്ചിരിച്ചു… പിന്നെയവനെ തള്ളി തൊഴുത്തിൽ കയറ്റി. ഒരു കുന്നു ചാണകമുണ്ടായിരുന്നു. രണ്ടു പശുക്കളും.

ഇതു മൊത്തം കോരി വൃത്തിയാക്കാതെ ഇനീം കറക്കാനിങ്ങോട്ടു വരത്തില്ലെന്നാ അവൻ പറഞ്ഞേച്ചു പോയേ. കൊറച്ചു ദിവസം കറവക്കാരൻ  വൃത്തിയാക്കി. പിന്നവനും വിട്ടു. ഇവിടുത്തെ പുതിയ പെണ്ണിന്നു വരും നാളെ വരും ന്ന് നോക്കി മതിയായെടാ.

കിട്ടനവിടെയൊന്നാകപ്പാടെ നോക്കി. ശരിയമ്മായീ, ഞാനൊരു തൂമ്പയെടുത്തോണ്ടു വരാം. ഒരു കൊട്ട വേണേ. അവൻ ശരം പോലെ മതിലുചാടി. അതേ സ്പീഡിൽ തിരിച്ചും!

പിന്നെ കോരുന്ന ചാണകമൊക്കെ ആ വാഴക്കൂട്ടത്തിന്റേം, ദേ പിന്നാ ചെന്തെങ്ങുകളുടേം ചോട്ടിലിട്ടേക്കണേ… തീരുമ്പം പറ. ലക്ഷ്മിയമ്മ നടന്നു.

അമ്മായീ… ഉച്ചയ്ക്ക് മീനൊണ്ടോ? വൃകോദരനായ കിട്ടൻ അവരുടെ ഒറ്റമുണ്ടു ചുളുങ്ങിച്ചുളിപ്പിച്ച് കിടന്നു ചലിക്കുന്ന തടിച്ച ചന്തികളിൽ കണ്ണുകളോടിച്ചുകൊണ്ട് ചോദിച്ചു.

ഡാ, പണിയെടുക്ക്. ഇപ്പളങ്ങു വെട്ടിവിഴുങ്ങിയേ ഒള്ളല്ലോടാ! അവർ ചിരിച്ചുകൊണ്ട്  പോയി.

തന്തിയാനിങ്ങോട്ടും കിട്ടനങ്ങോട്ടും വളരെ നല്ല ബന്ധമായിരുന്നെങ്കിലും അങ്ങേരടെ ഒരു സ്വഭാവം അവനും കിട്ടിയിരുന്നു. ചെയ്യുന്ന പണി ആത്മാർഥമായി ചെയ്യുക. ഒന്നര മണിക്കൂറിൽ അവനാ ചാണകം മൊത്തം വാരി ഇച്ചിരെ ദൂരെയുള്ള തെങ്ങിൻതടങ്ങളിലും അടുത്തുള്ള വാഴകളുടെ ചോട്ടിലും പരത്തിയിട്ടു. തൊഴുത്തു മുഴുവൻ നന്നായൊന്നു കഴുകി വൃത്തിയാക്കി. രണ്ടു പശുക്കളേയും ഒരു കിടാവിനേയും വെളിയിൽ കൊണ്ടുവന്ന് ഹോസിൽ വെള്ളം ചീറ്റിച്ചു കഴുകി… എല്ലാം കഴിഞ്ഞ് ഉടുത്തിരുന്ന തോർത്തഴിച്ച് അവരുടെ കിണറ്റിൻകരയിൽ മേത്തു സോപ്പു തേച്ച് വെള്ളമൊഴിച്ചൊരു കാക്കക്കുളി. കൈലിയുമുടുത്ത് കുപ്പായം വലിച്ചുകേറ്റി അടുക്കളപ്പുറത്തു ചെന്നപ്പോൾ നല്ല കൊടമ്പുളിയിട്ടു വെച്ച മീൻകറിയുടെ കൊതിപ്പിക്കുന്ന മണം. വാതിലടച്ചിട്ടിരിക്കുന്നു.

അമ്മായിയേ! അവനുറക്കെ വിളിച്ചു. വാതിൽ വെടിപൊട്ടുന്നപോലെ തുറന്നു. എന്താടാ കെടന്നു കീറുന്നേ? നിന്നോടൊരു പണി ചെയ്യാനേപ്പിച്ചതല്ല്യോ? അതങ്ങോട്ടു ചെയ്താട്ടെ!

ഓ എന്നതാ അമ്മായീ. അതെല്ലാം ഞാനങ്ങു തീർത്തില്ല്യോ! കിട്ടൻ അമ്മായിയെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.

ആഹാ! നീയിപ്പം ഓരോന്നങ്ങു പൊലിപ്പിച്ചു പറയാനും തുടങ്ങിയോ? അവർക്കരിശം വന്നു. കിട്ടനപ്പോൾ ഇത്തിരി കുനിഞ്ഞു നിന്ന അവരുടെ വെളുത്ത വലിയ പപ്പായമുലകൾ, തിങ്ങിനിറഞ്ഞ ബ്ലൗസിന്റെ അതിരുകൾ കവച്ചു ചാടാൻ വെമ്പുന്നതും അവരുടെ കക്ഷങ്ങൾ വിയർത്തു നനഞ്ഞ് കുതിരുന്നതും നോക്കി വെള്ളമിറക്കി…… അവന്റെ നോട്ടം കണ്ടപ്പോൾ അവരുടെ അരിശം കൂടി. പെട്ടെന്നു വെളിയിൽ വന്നപ്പോൾ തോർത്തും മറന്നിരുന്നു. കയ്യിലിരുന്ന തവിക്കണകൊണ്ട് അവന്റെ തോളത്തൊരടി!

ആ… അമ്മായീ! കിട്ടൻ പകൽസ്വപ്നത്തിനോട് തല്ക്കാലം വിടപറഞ്ഞു.  ഞാൻ സത്യമായിട്ടും പണി തീർത്തു.

ലക്ഷ്മിയമ്മ ഒന്നു ചിരിച്ചു. ശരി. ഞാൻ വന്നു നോക്കട്ടെ ചെയ്തിട്ടില്ലെങ്കിൽ നിന്റെ കുണ്ടീലെ തൊലി ഞാൻ നുള്ളിയെടുക്കും! സമ്മതിച്ചു. പക്ഷേ പണി തീർന്നിട്ടൊണ്ടെങ്കിലോ? അവൻ ചോദിച്ചു.

നിനക്കെന്നാ വേണേലും ചോദിക്കാം! ലക്ഷ്മിയമ്മ ചിരിച്ചു. അവൻ തലയാട്ടി. ശരി…  സമയം വരട്ടെ.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

123 Comments

Add a Comment
  1. Ee ammayimare kalikkunnath ingane varnikkan ivide ningalallathe vere oralilla. Avarude pro featuresum ithra detail ayi avatharipikunnathinu thanks.ere pratheekshakalode rishivarya

  2. bro oru rekshem ella polich aduki

    1. വളരെ നന്ദി, സാഗർ.

Leave a Reply

Your email address will not be published. Required fields are marked *