“സ്വാഗതം ജോ… നിന്റെ സ്വന്തം നഗരത്തിലേക്ക്,” അവൾ അവന്റെ കാതുകളിൽ മന്ത്രിച്ചു.
സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന അവളുടെ സ്കൂട്ടിക്ക് അരികിലേക്ക് അവർ നടന്നു. ബാഗുകൾ സ്കൂട്ടിയുടെ മുന്നിൽ ഒതുക്കി വെച്ച് വിജി ഡ്രൈവിംഗ് സീറ്റിലിരുന്നു. ജോ പുറകിലും.
“പിടിച്ചിരുന്നോ… ഇവിടുത്തെ ട്രാഫിക് നാട്ടിലെ പോലെയല്ല,” ചിരിച്ചുകൊണ്ട് വിജി പറഞ്ഞു.
ജോ അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി അവളെ തന്നോട് ചേർത്തുപിടിച്ചു. സ്കൂട്ടി ബാംഗ്ലൂരിലെ ഫ്ലൈഓവറുകളിലൂടെയും തിരക്കേറിയ തെരുവുകളിലൂടെയും പാഞ്ഞു. താൻ സ്വപ്നം കണ്ട ആ സുരക്ഷിതത്വത്തിലേക്കും പ്രണയത്തിലേക്കുമാണ് ഈ യാത്രയെന്ന് ജോയ്ക്ക് തോന്നി. അവളുടെ മുടിയിഴകൾ കാറ്റിൽ പറന്ന് അവന്റെ മുഖത്ത് തഴുകിക്കൊണ്ടിരുന്നു.
അരമണിക്കൂറിനുള്ളിൽ അവർ വിജിയുടെ ഫ്ലാറ്റിലെത്തി. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി നിൽക്കുന്ന സമാധാനമുള്ള ഒരിടം. ലിഫ്റ്റിൽ കയറുമ്പോഴും അവർ പരസ്പരം നോക്കി പുഞ്ചിരിക്കുകയായിരുന്നു.
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും വിജി വാതിൽ ലോക്ക് ചെയ്തു. ആ നിമിഷം അവർ രണ്ടുപേരും തിരിച്ചറിഞ്ഞു; ഇനി ഒളിച്ചുനോക്കലുകളോ ഭയമോ വേണ്ട. ഈ നാലു ചുവരുകൾക്കുള്ളിൽ അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്.
വിജി തന്റെ ബാഗ് സോഫയിലേക്ക് എറിഞ്ഞ് ജോയുടെ നേരെ തിരിഞ്ഞു. “ഇനി പറ ജോ… ചാച്ചനും അമ്മയും അറിഞ്ഞാൽ എന്ത് ചെയ്യും? നമ്മൾ ഇവിടെ ഇങ്ങനെ ഒന്നിച്ചു കഴിയുന്നത്?”
ബാംഗ്ലൂരിലെ ആ മനോഹരമായ ഫ്ലാറ്റിൽ വിജിയുടെ സാമീപ്യത്തിൽ ഇരിക്കുമ്പോഴാണ് നാട്ടിൽ നിന്നും ചാച്ചന്റെ വിളി വന്നത്. ഫോൺ സ്ക്രീനിൽ ചാച്ചന്റെ പേര് തെളിഞ്ഞപ്പോൾ ജോ വിജിയെ ഒന്ന് നോക്കി. അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
ജോ: “ഹലോ ചാച്ചാ, ഞാൻ എത്തി. വിജി ചേച്ചി സ്റ്റേഷനിൽ വന്നിരുന്നു. ഇപ്പോൾ ചേച്ചിയുടെ ഫ്ലാറ്റിലാണ് ഉള്ളത്.”
