”ഇതെന്താ ഇവൻ ഇത് എവിടെപ്പോയി?” ഫൈസി അല്പം അസ്വസ്ഥതയോടെ പിറുപിറുത്തു. ഐഷു ചുറ്റും നോക്കി നിന്നു. അവിടേക്ക് അവൾ പോയിട്ട് 2 മാസം ആകുന്നതേ ഉള്ളു…സ്വന്തം വീട് പോലെ അവൽക്കവിടെ എല്ലാം കാണാ പാടമാണ്…
ഫൈസി ഉടനെ ഫോണെടുത്ത് അജുവിനെ വിളിച്ചു. രണ്ടാമത്തെ ബെല്ലിൽ അവൻ ഫോണെടുത്തു. പശ്ചാത്തലത്തിൽ ആൺകുട്ടികളുടെ ആർപ്പുവിളികളും ഫുട്ബോൾ തട്ടുന്ന ശബ്ദവും വ്യക്തമായി കേൾക്കാമായിരുന്നു.
”എടാ അജൂ… നീ ഇത് എവിടെയാ? ഞങ്ങൾ ഇവിടെ വാതിൽക്കൽ നിൽക്കുവാ,” ഫൈസി അല്പം കടുപ്പത്തിൽ തന്നെ ചോദിച്ചു.
”ഞാൻ ഗ്രൗണ്ടിലാ ഇക്കാ… ഒരു മാച്ച് നടക്കുവാ,” അജു കിതച്ചുകൊണ്ട് മറുപടി പറഞ്ഞു.
”എടാ, ഞങ്ങൾ വരുന്നത് നിനക്ക് അറിയാവുന്നതല്ലേ? എന്നിട്ടാണോ നീ കളിക്കാൻ പോയത്? ഉമ്മയെങ്കിലും ഉണ്ടായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇതിപ്പോ ഞങ്ങൾ പുറത്ത് നിൽക്കണോ?”
ഫൈസിക്ക് ശരിക്കും ദേഷ്യം വന്നു.
”ഓ… അതിന് ഇക്ക വരുന്നതിന് ഞാനെന്തിനാ അവിടെ കാവലിരിക്കുന്നത്? ഇക്കയ്ക്ക് വീട് അറിയില്ലേ? ആ വലതുവശത്തെ ജനലിന്റെ അരികിൽ തപ്പിയാൽ ചാവി കിട്ടും. എടുത്ത് അകത്ത് കയറിക്കോ… എനിക്ക് ഇവിടെ കളി തീരാനായിട്ടില്ല. ഞാൻ രാത്രി വരാം
,” അജു ഒട്ടും ഗൗരവമില്ലാതെ പറഞ്ഞു തീർത്തതും ഫോൺ കട്ടായി.
”കണ്ടോ… ഇവന്റെ ഒരു കാര്യം,” ഫൈസി ഫോൺ പോക്കറ്റിലിട്ട് ഐഷുവിനെ നോക്കി.
“നാട്ടിലെ പിള്ളേരുടെ കൂടെ ഗ്രൗണ്ടിലാ. നമുക്ക് ചാവി എടുക്കാം.”
ഫൈസി പറഞ്ഞതുപോലെ ജനൽപ്പടിക്കൽ നിന്നും ചാവി കണ്ടെത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ വീടിനുള്ളിൽ ഒരു തണുപ്പും ഏകാന്തതയും അനുഭവപ്പെട്ടു. ഉമ്മയും ഉപ്പയും ഇല്ലാത്ത ആ വലിയ വീട് ഇപ്പോൾ അവർക്ക് മാത്രമായി തുറന്നു കൊടുക്കപ്പെട്ടതുപോലെ തോന്നി.
