അടുക്കളയിലെ ആ ഏകാന്തതയിൽ ഫൈസി ഐഷുവിനെ തന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു.
തിളയ്ക്കുന്ന ചായയുടെ ആവിയും മാവ് കലക്കുന്ന ശബ്ദവും മാത്രം അവിടെ ബാക്കിയായി.
അവൻ അവളുടെ കഴുത്തിന്റെ പിൻഭാഗത്ത് തന്റെ വിരലുകൾ കൊണ്ട് തലോടിക്കൊണ്ട് പതുക്കെ ചുംബിച്ചു.
”ഐഷൂ… ആ അജു ഇവിടെയുള്ളത് നമുക്ക് വല്ലാത്തൊരു ബുദ്ധിമുട്ടല്ലേടി?” ഫൈസി അല്പം ഗൗരവത്തോടെ ചോദിച്ചു
. “നമുക്കൊന്ന് സ്വസ്ഥമായി സംസാരിക്കാനോ ഇരിക്കാനോ പറ്റുന്നില്ല.”
ഐഷു അവന്റെ നെഞ്ചിൽ തല ചായ്ച്ചുകൊണ്ട് ചിരിച്ചു.
“അതിന് കാക്കുവിന്റെ സ്വന്തം അനിയനെ വീട്ടിൽ നിന്ന് പുറത്താക്കാൻ പറ്റില്ലല്ലോ. അവൻ പണ്ടേ ഇങ്ങനെയല്ലേ? നമ്മുടെ തണലിൽ വളർന്ന ചെക്കനല്ലേ അവൻ.”
”അതൊക്കെ ശരി തന്നെ. പക്ഷെ ഇന്നലെ രാത്രി…” ഫൈസി ഒന്ന് നിർത്തി. “ഞാൻ എത്ര തവണ വന്ന് നോക്കി എന്നറിയോ? നിങ്ങൾ ആ ലുഡോ കളി തീർക്കുന്നേയില്ല. അവസാനം എനിക്ക് ഉറക്കം വന്നപ്പോൾ ഞാൻ പോയി കിടന്നു. നീ എപ്പോഴാ വന്നത്?”
”അത് കുറേ വൈകി ഇക്കു,” ഐഷു തലേദിവസം രാത്രി അജുവിന്റെ മടിയിൽ കിടന്നുറങ്ങിയതും, പിന്നെ നടന്ന കാര്യങ്ങളും ഓർത്തെങ്കിലും ഒന്നും പുറത്തു പറഞ്ഞില്ല.
“എന്തായാലും ഇനി രാത്രി കാക്കു എന്റെ റൂമിലേക്ക് വരുന്നത് അത്ര നല്ലതല്ല. ആ ചെക്കന് എപ്പോഴാ ഉറക്കം വരുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ പന്ത് കളി, കൂട്ടുകാർ എന്നൊക്കെ പറഞ്ഞു പകൽ മുഴുവൻ പുറത്തല്ലേ? ആ സമയത്ത് നമുക്ക് ഒന്നാവാം. ആരും ഉണ്ടാവില്ലല്ലോ.”
