,” ഫൈസി പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കുസൃതിയോടെ പറഞ്ഞു.
അതുകേട്ടപ്പോൾ ഐഷുവിന്റെ കവിളുകൾ ചുവന്നു. “അത് പിന്നെ… അവിടെ ഇക്ക കൂടെ ഉണ്ടായിരുന്നില്ലേ. ഇവിടെ ഇപ്പൊ അജു ഉണ്ടെങ്കിലും ഇക്കയുടെ ആ ഒരു സുരക്ഷ കിട്ടുന്നില്ല.”
”അതിനെന്താ… വൈകുന്നേരം ഞാൻ വരുന്നുണ്ടല്ലോ. നിനക്ക് വേണ്ടിയുള്ള സർപ്രൈസും എന്റെ കയ്യിലുണ്ട്. പിന്നെ… ഇന്ന് ഡ്രസ്സ് ഒക്കെ ഇടുമ്പോൾ അല്പം സൂക്ഷിക്കണം.
ഞാൻ വരുമ്പോൾ എനിക്ക് നിന്നെ പഴയ ആ ബാംഗ്ലൂർ ലുക്കിൽ തന്നെ കാണണം.. നീ ഈയിടെയായി കുറച്ചു ഡീസന്റ് ആവുന്നുണ്ട്..
,” ഫൈസി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
”ഇക്കാ… നീ വല്ലാതെ മോശമാവുന്നുണ്ട് കേട്ടോ,” അവൾ നാണത്തോടെ പറഞ്ഞു.
“വൈകുന്നേരം വരുമ്പോൾ എനിക്ക് പാനിപ്പൂരി വാങ്ങി വരണം. പിന്നെ ആ വലിയ ചോക്ലേറ്റും.”
”അതൊക്കെ സെറ്റാണ്. പക്ഷെ തിരിച്ച് എനിക്ക് എന്ത് തരും?” ഫൈസിയുടെ ചോദ്യത്തിൽ കുസൃതി കലർന്ന ഒരു ആഗ്രഹമുണ്ടായിരുന്നു.
”അതൊക്കെ വരുമ്പോൾ നോക്കാം… ഇപ്പൊ ഫോൺ വെക്ക്, ,” ഐഷു ചിരിച്ചു.
”എന്തൊക്കെ ആയാലും എനിക്ക് എന്റെ ഐഷുവിനെ കിട്ടിയാൽ മതി. എന്നാ ശരി മോളെ…” ഫൈസി സംഭാഷണം തുടർന്നു കൊണ്ടിരുന്നു. ഫൈസിയുടെ ഓരോ വാക്കും ഐഷുവിന്റെ ഉള്ളിൽ പഴയ പ്രണയം നിറയ്ക്കുകയായിരുന്നു. ഷാനിയോടുള്ളത് വെറുമൊരു ശാരീരികമായ ആകർഷണം മാത്രമാണെന്നും, തന്റെ ഹൃദയം ഫൈസിയുടേതാണെന്നും അവൾ ഉറപ്പിച്ചു.
അടുക്കളയിലെ ജനലിലൂടെ ദൂരേക്ക് നോക്കി, ഫോൺ ചെവിട് ചേർത്ത് ഐഷു നിന്നു. ഫൈസിയുടെ—അവളുടെ പ്രിയപ്പെട്ട ഇക്കുവിന്റെ—ശബ്ദം കേൾക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു പ്രത്യേക കുളിർമയായിരുന്നു.
