”അല്ല ഐഷൂ… നിനക്ക് ബാംഗ്ലൂരിൽ കാമുകനോ കള്ളക്കാമുകനോ ഒന്നും ഇല്ലേ?” അജു പെട്ടെന്ന് ചോദിച്ചു.
ആ ചോദ്യം കേട്ടതും ഐഷു ഒന്ന് ചിരിച്ചു.
“അതൊക്കെ നീ അറിഞ്ഞിട്ട് ഇപ്പോൾ എന്തിനാടാ?”
അജു അവളെ ഒന്നുകൂടി മുറുകെ പിടിച്ചു, അവളുടെ ശരീരത്തിന്റെ ആ ചൂട് ആവോളം അനുഭവിച്ചുകൊണ്ട് അവൻ മന്ത്രിച്ചു: “അല്ല… നീ പണ്ടത്തെ പോലെയൊന്നുമല്ല ഇപ്പോൾ. തടിച്ചു കൊഴുത്ത് പഞ്ഞി പോലെ ആയിട്ടുണ്ട്. നിന്നെ കിട്ടുന്നവൻ ശരിക്കും ഭാഗ്യവാനാണ്. ആ ഭാഗ്യം ആർക്കാണെന്ന് അറിയാൻ ഒരു ആകാംക്ഷ, അത്രയേ ഉള്ളൂ.”
അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
ഐഷു ഫൈസിയെ ഓർത്തു. തന്റെ ജീവിതത്തിലെ ആ വലിയ രഹസ്യം അജുവിന്റെ മുന്നിൽ തുറന്നു പറയാൻ അവൾക്ക് കഴിയില്ലായിരുന്നു.
“കാമുകനൊക്കെയുണ്ട്… പക്ഷെ അതൊന്നും മോൻ ഇപ്പോൾ അറിയണ്ട. സമയം ആകുമ്പോൾ ഞാൻ പറഞ്ഞുതരാം,” അവൾ ഗൗരവം നടിച്ചു പറഞ്ഞു.
”അപ്പോൾ കള്ളക്കാമുകനോ?” അജു വിടാൻ ഭാവമില്ലാതെ വീണ്ടും ചോദിച്ചു.
ഐഷുവിന് ആ വാക്കിന്റെ അർത്ഥം കൃത്യമായി പിടികിട്ടിയില്ല.
“കള്ളക്കാമുകൻ എന്ന് വെച്ചാൽ? നീ എന്താ ഉദ്ദേശിക്കുന്നത്?” അവൾ മനസ്സിലാവാതെ ചോദിച്ചു.
”എന്ന് വെച്ചാൽ… ഈ ആമിയെ പോലെ. കല്യാണം കഴിക്കാൻ അല്ലെങ്കിലും ഇടയ്ക്ക് ഒന്ന് ‘ആസ്വദിക്കാൻ’ മാത്രമായിട്ട് ആരെങ്കിലും ഉണ്ടോ എന്ന്,” അജു ഒരു കുസൃതിയോടെ പറഞ്ഞതും ഐഷുവിന് ദേഷ്യം വന്നു.
