അമ്മ: “രാഹുൽ വിളിച്ചിരുന്നോ മോളെ ഇന്നലെ? അവൻ അവിടെ തിരക്കിലായിരിക്കും അല്ലേ?”
ആ ചോദ്യം കേട്ടപ്പോൾ മാളവികയുടെ ഉള്ളിലൊന്ന് കാളി. എങ്കിലും അത് പുറത്തുകാണിക്കാതെ അവൾ മറുപടി പറഞ്ഞു.
മാളവിക: “ആ… വിളിച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചു.”
അവൾ ചായ ഗ്ലാസുമായി ഉമ്മറത്തേക്ക് നടന്നു. അവിടെ അച്ഛൻ ഗൗരവത്തിൽ പത്രം വായനയിലാണ്. മാളവിക അച്ഛന്റെ അടുത്തുള്ള ചാരുകസേരയിൽ പോയി ഇരുന്നു. നൈറ്റി മുട്ടിന് മുകളിലേക്ക് അല്പം കയറി നിന്നെങ്കിലും അവൾ അതൊന്നും ശ്രദ്ധിച്ചില്ല.
അച്ഛൻ: (പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ) “എന്താ മോളെ, ഇന്ന് നേരത്തെ സ്കൂളിൽ പോകേണ്ടതുണ്ടോ?
അമ്മ: (അടുക്കളയിൽ നിന്ന്) “മാളൂ… വേഗം വന്ന് കുളിച്ചിട്ട് വാ. ചായ കുടിച്ചു കഴിഞ്ഞില്ലേ? നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.”
മാളവിക: “ദാ വരുന്നു അമ്മേ…”
അച്ഛൻ: “മാളൂ, നീ ഇത് കേട്ടോ… അടുത്ത മാസം മുതൽ ജോസഫിന്റെ പണിക്കാർ ഇവിടെ താമസിക്കാൻ വരും. ഞാൻ അത് ഉറപ്പിച്ചു. അവർക്ക് സൈറ്റിലേക്ക് പോകാൻ ഇവിടെ സൗകര്യമാണ്.”
മാളവികയുടെ മുഖം പെട്ടെന്ന് മങ്ങി. അവൾക്ക് പണിക്കാരെയും അവരുടെ നോട്ടത്തെയും പണ്ടേ പേടിയാണ്.
മാളവിക: “അച്ഛാ… അത് വേണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ? ഓരോരോ പണിക്കാർ ഇവിടെ വന്നു നിൽക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. നമ്മുടെ സ്വൈര്യം പോകും. പോരാത്തതിന് അവർ എങ്ങനെ ഉള്ളവരാണെന്ന് ആർക്കറിയാം?”
അച്ഛൻ പത്രം മടക്കി വെച്ച് കസേരയിൽ നേരെയിരുന്ന് അവളെ രൂക്ഷമായി ഒന്ന് നോക്കി.
അച്ഛൻ: “നോക്ക് മാളവിക, ഓരോ കാര്യത്തിനും നിന്റെ അനുവാദം ചോദിക്കേണ്ട കാര്യം എനിക്കില്ല. ജോസഫ് എന്റെ പഴയ കൂട്ടുകാരനാണ്. അവന്റെ പണിക്കാർക്ക് താമസിക്കാൻ ഒരിടം വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു. നീ ആവശ്യമില്ലാതെ ഓരോ പ്രശ്നമുണ്ടാക്കാൻ നിൽക്കരുത്.”
