വിനോദ് സാർ: (കാറിന്റെ ഗ്ലാസ് താഴ്ത്തിക്കൊണ്ട്) “മാളവിക… വെറുതെ വാശി പിടിക്കാതെ. ആ വരുന്നത് കണ്ടോ, നല്ല തിരക്കുള്ള ബസ്സാണ്. രാവിലെ ഉണ്ടായതുപോലെ ആരെങ്കിലും നിന്നെ ശല്യം ചെയ്താൽ എന്ത് ചെയ്യും? കയറൂ… ഞാൻ നിന്റെ വീടിനടുത്ത് എത്തിക്കാം.”
ബസ് സ്റ്റോപ്പിൽ ആളുകൾ നിൽക്കുന്നത് കണ്ട മാളവിക കൂടുതൽ പരിഭ്രമിച്ചു. വിനോദ് സാർ കാറിൽ നിന്ന് പുറത്തിറങ്ങി അവളുടെ അടുത്തേക്ക് വന്നു.
വിനോദ് സാർ: “നമുക്ക് ഒരുമിച്ച് പോകാം മാളവിക. നീ എന്തിനാ പേടിക്കുന്നത്? ഒരു സഹപ്രവർത്തകൻ ലിഫ്റ്റ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്?”
അദ്ദേഹം അവളുടെ തോളിൽ തൊട്ടുരുമ്മി നിന്നു സംസാരിക്കുമ്പോൾ, ആ സ്പർശനം മാളവികയുടെ ഉള്ളിൽ വീണ്ടും ലഹരി പടർത്തി. എങ്കിലും അവൾ ഉറച്ച തീരുമാനത്തിലായിരുന്നു.
മാളവിക: “സാർ… പ്ലീസ്. ആൾക്കാർ നോക്കുന്നു. എനിക്ക് ഇത് ശരിയാകില്ല. ഞാൻ പൊക്കോളാം.”
അവൾ തിരക്കിനിടയിലേക്ക് നടന്നു നീങ്ങി. വിനോദ് സാർ നിരാശയോടെ അവളെ നോക്കി നിന്നു.കടയിൽ നിന്നും കുറച്ച് പച്ചക്കറികളും വീട്ടിലേക്കാവശ്യമായ സാധനങ്ങളും മാളവിക വാങ്ങി. കയ്യിൽ രണ്ട് വലിയ കവറുകൾ ഉള്ളതുകൊണ്ടും,ബസ് അനുഭവം ഓർമ്മയുള്ളതുകൊണ്ടും ഒരു ഓട്ടോ പിടിക്കാമെന്ന് അവൾ തീരുമാനിച്ചു.
റോഡരികിൽ മാറിനിന്ന് വരുന്ന ഒരു ഓട്ടോയ്ക്ക് അവൾ കൈ കാണിച്ചു. ഓട്ടോ അടുത്തേക്ക് വന്ന് നിന്നപ്പോഴാണ് മാളവിക ശ്രദ്ധിച്ചത്—ഇത് കഴിഞ്ഞ ദിവസം അച്ഛനെ വീട്ടിൽ കൊണ്ടുവിട്ട അതേ ഓട്ടോക്കാരൻ നിറുത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി വേണ്ടെന്ന് പറയാൻ കഴിയില്ലല്ലോ എന്നോർത്ത് അവൾ പതുക്കെ ഉള്ളിലേക്ക് കയറി ഇരുന്നു.ഓട്ടോയുടെ പുറകിലെ സീറ്റിൽ ഇരുന്ന മാളവികയ്ക്ക്, ഡ്രൈവർ കണ്ണാടിയിലൂടെ തന്നെത്തന്നെ ഉറ്റുനോക്കുന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.
