അടുത്ത മാസം തന്നെ അവൾ തന്റെ താമസസ്ഥലത്തിനടുത്തുള്ള ഒരു പ്രീമിയം ഫിറ്റ്‌നസ് സെന്ററിൽ അംഗത്വമെടുത്തു. നാട്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ‘സ്ലീവ്‌ലെസ്സ് ടോപ്പും’ മുട്ടിനു മുകളിൽ നിൽക്കുന്ന ‘ജിം ഷോർട്സും’ ധരിച്ച് അവൾ വർക്കൗട്ട് തുടങ്ങുമ്പോൾ അത് വെറുമൊരു വ്യായാമമായിരുന്നില്ല, മറിച്ച് വർഷങ്ങളായി താൻ ഒളിപ്പിച്ചു വെച്ച പെൺകരുത്തിന്റെ ആഘോഷമായിരുന്നു. കഠിനമായ സ്ക്വാട്ടുകളും വ്യായാമങ്ങളും അവളുടെ അരക്കെട്ടിന് വശ്യമായ വഴക്കവും മാറിടങ്ങൾക്ക് ദൃഢതയും നൽകി. ഏതാനും മാസങ്ങൾക്കുള്ളിൽ ഷീലയുടെ ശരീരം ഒരു ശില്പം പോലെ വിടർന്നു.
അവിടെ വെച്ചാണ് അവൾ ജോൺ ജോസിനെ ആദ്യമായി കാണുന്നത്. അമ്പതുകളിലും കരുത്തുറ്റ ശരീരവും ആഭിജാത്യമുള്ള പെരുമാറ്റവുമുള്ള ജോൺ, ദുബായിലെ ഒരു വലിയ ലോജിസ്റ്റിക്സ് കമ്പനിയുടെ ജനറൽ മാനേജറായിരുന്നു. ട്രെഡ്മില്ലിൽ ഓടിക്കൊണ്ടിരുന്ന ഷീലയുടെ വിയർപ്പിൽ കുതിർന്ന ശരീരത്തിൽ ജോണിന്റെ കണ്ണുകൾ ഉടക്കി നിന്നു. അവളുടെ തുടകളിലെ പേശികളുടെ ചലനവും വേഗതയ്ക്കൊപ്പം ഉയർന്നുതാഴുന്ന മാറിടങ്ങളും അയാളിൽ വല്ലാത്തൊരു ആകർഷണം നിറച്ചു.
ഒരു ദിവസം വർക്കൗട്ടിനിടെ വെള്ളം കുടിക്കാൻ നിന്ന ഷീലയുടെ അടുത്തേക്ക് ജോൺ പതുക്കെ നടന്നുചെന്നു. “നിങ്ങളുടെ ഡെഡിക്കേഷൻ അത്ഭുതപ്പെടുത്തുന്നതാണ്.
മലയാളിയാണല്ലേ?” ജോണിന്റെ മാന്യമായ ശബ്ദം ഷീലയിൽ ഒരു സുരക്ഷിതബോധം നൽകി.
ആ പരിചയം പതിയെ സൗഹൃദത്തിലേക്കും എല്ലാ ദിവസവും ഉള്ള കൂടി കാഴ്ചകളുടെ രീതിയിൽ പോയി ബന്ധം വളർന്നു….. പിന്നീട് ആഴത്തിലുള്ള ബന്ധത്തിലേക്കും വളർന്നു. വിടരാൻ കൊതിക്കുന്ന പൂ മോട്ടിലേക്ക് വന്നിരുന്ന തേൻ വണ്ട് പോലെ ആയിരുന്നു ജോൺ ഷീലയുടെ ജീവിതത്തിൽ…

Hi…