—
ഗ്രാമത്തിൽ ആളുകൾ നോക്കാൻ പഠിച്ചവരാണ്.
ഒരു വൈകിട്ട് കുഞ്ഞച്ചന്റെ ഭാര്യ casually പറഞ്ഞു,
“അടുത്ത തോട്ടത്തിലെ പയ്യൻ ഇവിടെ വരാറുണ്ട്. എന്താ കാര്യം?”
മേരി വളരെ സ്വാഭാവികമായി പറഞ്ഞു, “വെള്ളം ചോദിക്കും. ചിലപ്പോൾ ചെറിയ സഹായം.”
“ശരി,” അവൾ പറഞ്ഞു. പക്ഷേ അവളുടെ കണ്ണിൽ സംശയം.
ആ ദിവസം മേരിക്ക് ഒരു ചെറിയ അസ്വസ്ഥത.
താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആളുകളുടെ കണ്ണ് ചിലപ്പോൾ തെറ്റില്ലാത്ത കാര്യങ്ങളെയും മങ്ങിയതാക്കും.
—
ഒരു മഴയുള്ള വൈകിട്ട് ഷിബിൻ വീട്ടുമുറ്റത്ത് നിന്നു.
“ചേച്ചി, മഴ തോരും ഇവിടെ നിന്നോട്ടെ ?”
“അതിനെന്താടാ .”
അവൾ അടുക്കളയിൽ തിരക്കിലായിരുന്നു. അവൻ വാതിൽക്കൽ നിന്നു സംസാരിക്കും.
“ചേച്ചി, നിങ്ങളെ കാണുമ്പോൾ കോട്ടയം ഭാഗം ഓർമ്മ വരും.”
“എന്താ?”
“അവിടത്തെ പെണ്ണുങ്ങൾക്ക് ഒരു ശൈലി ഉണ്ടല്ലോ. സംസാരിക്കുമ്പോൾ… കണ്ണ് നേരെ നോക്കും.”
മേരി അവനെ നോക്കി.
“അത് നല്ലതല്ലേ?”
“നല്ലതാണ്,” അവൻ പറഞ്ഞു. “പക്ഷേ ചിലപ്പോൾ അതൊരു അപകടവുമല്ലേ .”
“എന്ത് അപകടം?”
“ആ കണ്ണിൽ പെടുന്നവർക്ക്.”
അവൾ ചിരിച്ചു. “നീ ഒരുപാട്സി നിമ കാണുന്നുണ്ടോ?”
സംഭാഷണം ഇങ്ങനെയാണ് നീളുന്നത്. തുറന്ന പ്രണയവാക്കുകൾ ഇല്ല. പക്ഷേ സൂചനകൾ. അവൻ വാക്കുകൾ കൊണ്ട്കളിയാക്കും. അവൾ അതിനെ നിർത്താതെ വിടും. ചിലപ്പോൾ ചിരിച്ചുകൊണ്ട് തിരിച്ചു മറുപടി പറയും. അതിൽ അവൾക്ക് ഒരു സന്തോഷം തോന്നും — ഒരാൾ തന്നെ ആഗ്രഹത്തോടെ നോക്കുന്നു എന്ന ബോധം.

bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ
അടിപൊളി വണ്ടർ ❤️❤️
കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..
good