അവൾ കടുപ്പമായി ചോദിച്ചു, “ഞാൻ ആരോടാ പറയുന്നത്?”
“എനിക്ക് അറിയില്ല. പക്ഷേ നീ ഇങ്ങനെ ശാന്തമായി കിടക്കുമ്പോൾ… എനിക്ക് പേടി തോന്നും.”
അവൻ ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു:
“എനിക്കെന്തോ പാളിപ്പോയെന്നു തോന്നും.”
മേരിയുടെ മനസ്സ് മൃദുവായി. അവൾ അവന്റെ കൈ പിടിച്ചു.
“നിങ്ങൾ ഒന്ന് ഡോക്ടറെ കാണണം. ഇത്ര മാത്രം.”
“ഡോക്ടറാ?”
അവൻ ചിരിച്ചു.
“നമ്മളെ പോലെ ഉള്ളവർക്കെന്താ ഡോക്ടർ? രണ്ട് പേഗ് കുറച്ചാൽ മതി.”
“അത് കുറയ്ക്കുമോ?” അവൾ ചോദിച്ചു.
അവൻ മറുപടി പറഞ്ഞില്ല.
ചില നിമിഷങ്ങൾക്കുശേഷം വീണ്ടും അവൻ പച്ചയായി,
“നിനക്കൊക്കെ ഇനിയും ചൂടുണ്ടോ?”
മേരി കണ്ണടച്ചു.
“ആന്റോ…”
“ഞാൻ ചോദിച്ചതാണ്. നിനക്കൊക്കെ ഇനിയും… ആഗ്രഹം ഉണ്ടോ?”
ചോദ്യം സാദ്ധാരണമായിരുന്നില്ല.
അത് അവന്റെ അസ്വസ്ഥതയുടെ ചോദ്യമായിരുന്നു.
മേരി മന്ദമായി പറഞ്ഞു,
“ഞാൻ ജീവനുള്ള ആളല്ലേ.”
ആന്റോ ഒരു നിമിഷം അവളെ നോക്കി നിന്നു.
പിന്നെ തിരിഞ്ഞു കിടന്നു.
“ഞാൻ നോക്കും,” അവൻ പറഞ്ഞു. “ഒന്ന് ശരിയാക്കാം.”
പക്ഷേ ആ വാക്ക് ഉറക്കത്തിൽ ലയിച്ചു.
മേരി മേൽക്കൂര നോക്കി കിടന്നു.
അവൾക്ക് അവനോട് ദേഷ്യമില്ല .
കരുണയുമില്ല.
ഒരു തീരാത്ത വേദന മാത്രം.
കിടക്കയിൽ ഒരേ പുതപ്പിനടിയിൽ കിടക്കുന്ന രണ്ടുപേർ —
ഒരാൾ തന്റെ കഴിവ് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ,
മറ്റൊരാൾ തന്റെ ആഗ്രഹം നഷ്ടപ്പെടുമോ എന്ന പേടിയിൽ.
പുറത്ത് കാറ്റ് ടിൻ ഷീറ്റിൽ അടിച്ചു.

bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ
അടിപൊളി വണ്ടർ ❤️❤️
കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..
good