ഒരിക്കൽ മഴ പെയ്യുമ്പോൾ അവൻ അവളുടെ വരാന്തയിൽ കയറി നിന്നു. മുണ്ട് പകുതി മടക്കി കുത്തിയിരിക്കുന്നു. അവന്റെ കാലിലെ മസിലുകൾ വിറയ്ക്കുന്നത് അവൾ ശ്രദ്ധിച്ചു.
“ഷിബിനേ… തോർത്ത് വേണോ?”
“വേണ്ട ചേച്ചി… ഈ തണുപ്പൊന്ന് അറിഞ്ഞോട്ടെ. പക്ഷേ ഈ തണുപ്പ് മാറ്റാൻ വേറെ വല്ല വഴിയുമുണ്ടോ?”
അവൾ ഒരു കസേരയിലിരുന്ന് തുണി തുന്നുകയായിരുന്നു. “തണുപ്പ് മാറ്റാൻ തീ കായണം.”
“തീ എന്റെ കയ്യിലുണ്ട് ചേച്ചി… പക്ഷേ അത് കത്തിക്കാൻ പറ്റിയ ഒരിടം കിട്ടുന്നില്ല.” അവൻ അവളുടെ അടുത്തേക്ക് വന്നു.
തറയിൽ അവളുടെ കാലിനടുത്ത് അവൻ ഇരുന്നു.
“ചേച്ചി… ഈ വിരലുകൾക്കൊന്നും ഒരു പണിയും ഇല്ലേ?” അവൻ അവളുടെ കാലിലെ വിരലുകളിൽ പതുക്കെ തൊട്ടു.
മേരി പെട്ടെന്ന് കാല് വലിച്ചു. “ഷിബിനേ… കളി വേണ്ട. ആരെങ്കിലും വരും.”
“വരുന്നവർ വരട്ടെ. ഞാൻ ചേച്ചിയുടെ കാലിലല്ലേ തൊട്ടത്? ഇതിൽ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു?”
അവൻ അവളുടെ കണ്ണുകളിലേക്ക് നേരെ നോക്കി. ആ നോട്ടത്തിൽ ഒരു അധികാരമുണ്ടായിരുന്നു.
“ആന്റോച്ചൻ ഇങ്ങനെ തൊടാറില്ലേ?”
മേരിയുടെ മുഖം മങ്ങി. “അങ്ങേർക്ക് എന്തിനാ ഇതൊക്കെ… രാത്രി വന്നാൽ അടിച്ചടിച്ചു ബോധം ഉണ്ടാവില്ല. പിന്നെ എന്ത് തൊടൽ?”
“അതാണ് ഞാൻ പറഞ്ഞത്… ചേച്ചിക്ക് ആവശ്യം ആന്റോച്ചനെ അല്ല. പണി അറിയാവുന്ന ഒരുത്തനെയാണ്. ഈ തോട്ടത്തിൽ ഞാൻ എത്ര വലിയ മരങ്ങൾ വെട്ടാറുണ്ട് എന്നറിയാമോ? ചേച്ചിയെ ഒന്ന് പിടിക്കാൻ എനിക്ക് എത്ര സമയം വേണം?”

bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ
അടിപൊളി വണ്ടർ ❤️❤️
കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..
good