ഹൈറേഞ്ചിലെ 2007-ലെ ജീവിതം ലളിതം. മൊബൈൽ നെറ്റ്വർക്ക് പകുതി. ടി.വി.യിൽ രണ്ട് മൂന്ന് ചാനൽ. ഇന്റർനെറ്റ് എന്ന വാക്ക് കേട്ടിട്ടുണ്ടെങ്കിലും അവളുടെ ജീവിതത്തിൽ അതില്ല. അതുകൊണ്ട് സമയം ചിലപ്പോൾ നീണ്ടു നീണ്ടു നിൽക്കും.
അപ്പോഴാണ് ഷിബിൻ അവളുടെ ദിവസങ്ങളിൽ ഇടം പിടിച്ചത്.
ആദ്യം അവൻ വെറും പരിചയം. തോട്ടത്തിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. മണ്ണും മഴയും ചേർന്ന ജീവിതം. പക്ഷേ അവന്റെ കണ്ണുകളിൽ ഒരു തിടുക്കമുണ്ട്. സംസാരത്തിൽ ഒരു സ്വാഭാവികത. ഗ്രാമത്തിലെ പല പുരുഷന്മാരെ പോലെ മന്ദഗതിയിലുള്ളവനല്ല.
“ചേച്ചി, ലോറി ചേട്ടൻ പോയോ?”
“പോയി.”
“എത്ര ദിവസം?”
“അറിയില്ല. രണ്ട് മൂന്ന്.”
അവൻ തലകുനിക്കും. പിന്നെ മറ്റൊരു വിഷയം. മഴ. റോഡ്. പണി. ചിലപ്പോൾ സിനിമ.
സംഭാഷണം സാധാരണമാണ്. പക്ഷേ വാക്കുകളുടെ ഇടയിൽ ഒരു നീണ്ടുനിൽപ്പ് ഉണ്ടാകും. അവൻ അവളെ നോക്കുമ്പോൾ കുറച്ച് അധികസമയം നോക്കും. അവൾ അത് ശ്രദ്ധിക്കും. ആദ്യം അവൾ തിരിഞ്ഞു പോകും. പിന്നെ കുറച്ചു നേരം കൂടി നിൽക്കും.
ഒരു ദിവസം അവൻ പറഞ്ഞു,
“ഇവിടെ ഒറ്റയ്ക്ക് ബോറടിക്കില്ലേ?”
“പതിവാണ്.”
“പതിവാകുന്നതാണ് അപകടം,” അവൻ ചിരിച്ചു.
“എന്ത് അപകടം?”
“മനസ്സ് മറ്റെവിടെയെങ്കിലും പോയാൽ അറിഞ്ഞുകൂടാ.”
മേരി അതു കേട്ട് ചിരിച്ചു.
“നിനക്ക് ഇത്രയും കാര്യങ്ങൾ ആരാണ് പഠിപ്പിച്ചത്?”
“പഠിപ്പിക്കാൻ ആരുമില്ല. നോക്കിയാൽ മതി.”
അവൻ പറഞ്ഞത് അവൾ മറക്കാൻ ശ്രമിച്ചു. പക്ഷേ രാത്രിയിൽ കിടക്കുമ്പോൾ ആ വാക്ക് ഓർമ്മവന്നു — മനസ്സ് മറ്റെവിടെയെങ്കിലും പോയാൽ അറിഞ്ഞുകൂടാ.

bro, ജീവിതം നദി പോലെ എഴുതി തീർക്കുമോ
അടിപൊളി വണ്ടർ ❤️❤️
കാമമാണെന്ന് അറിയാം, താൻ മാത്രമല്ല അവനുള്ളതെന്നും. എന്നാലും ഉഷ്‌ണിക്കുന്ന ആ ശൂന്യത നികത്താൻ ഒരാളെത്തുമ്പോൾ ആരും അറിയാതെ വഴങ്ങി പോകും. പക്ഷെ ഇവരുടെ തുടക്കത്തിലെ സംഭാഷണങ്ങൾ സാഹിത്യം പോലെ തോന്നി, ആൻ്റപ്പൻ കുറേക്കൂടി സ്വാഭാവികമായി സംസാരിച്ചു.
വല്ലാത്ത ഒരു കുടുക്കാണിത്. പുരുഷന് നിമിഷനേരം കൊണ്ട് നാടുവിടാൻ കഴിയും, അവൾ അനങ്ങാപ്പാറയായി കുറ്റക്കാരിയായി അതേയിടത്ത് തന്നെ നീറിയൊടുങ്ങും. അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലേ വാണ്ടർ ചേട്ടാ. എവിടെയുമെത്തിക്കാതെ വഴിയിൽ നില്ക്കുന്നുണ്ട് നിങ്ങളുടെ മറ്റൊരു കഥ. അതൊന്നു മുഴുമിക്കുമോ..
good