എലിസബത്തിന്റെ മുന്നിൽ നിന്ന് അവളുടെ മമ്മി കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു. എലിസബത്ത് അപമാനത്തോടെ സ്വന്തം അമ്മയുടെ നിസ്സഹായതയ്ക്കു മുന്നിൽ തലകുനിച്ചു നിന്നു. താൻ തന്റെ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നതൊക്കെ ആ വാതിലിനു പുറത്ത് അമ്മയും അച്ഛനും അറിയുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവിൽ അവൾ സ്വത്വബോധത്തിന്റെ അപകർശതയിൽ സ്വയമുരുകി.
“മോൾക്ക് ആരെയോ ഇഷ്ടമാണെന്നോ അവൻ ഭയങ്കരൻ ആണെന്നോ, അവനാണ് അവരുടെ നാശത്തിനൊക്കെ കാരണം എന്നോ മറ്റോ ഒക്കെ മോൾടെ ഇച്ചായൻ പറഞ്ഞു. മോൾക്ക് ഏതോ ഒരുത്തനോട് സ്നേഹം തോന്നത്തില്ലന്ന് ഞങ്ങൾക്കറിയാം. ഏതായാലും ഞങ്ങൾക്ക് സന്തോഷായി. അവസാനം മോൾക്ക് ഒരു ആൺതുണ കിട്ടിയല്ലോ. അവനെ ഞങ്ങളൊന്നു പോയി കാണുന്നുണ്ട്. മോളിപ്പോ ഇച്ചായന്റെ അടുത്തേയ്ക്ക് പൊയ്ക്കോ.”
എലിസബത്തിനെ തെന്റെ ചുമലിലേക്ക് ചേർത്തു പിടിച്ച് പപ്പയും ഉപദേശിച്ചു. തങ്ങളുടെ മകൻ സമ്പത്തിന്റെ ഭ്രാന്തമായ ആർത്തിപിടിച്ചു സ്വന്തം അനുജത്തിയെ തിളച്ച് മറിയുന്ന മണൽകടലിൽ ഉരുക്കി എന്നെന്നേക്കുമായി ഭൂമിയിലേക്ക് ലയിപ്പിക്കാൻ വേണ്ടിയുള്ള നാടകം മാത്രമാണ് ഈ കാണിക്കുന്ന കരുതൽ എന്ന് തിരിച്ചറിയാൻ ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. ജീവിതത്തിന്റെ സുഖലോലുപതയ്ക്ക് സ്വയം മറന്ന് ആഹ്ലാദിക്കുന്ന രണ്ടുപേർ ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കില്ല എന്ന് അവർ ഉറപ്പിച്ചിരുന്നു.
“ഞാനൊരു യാത്ര പോകുന്നു. എല്ലാം വഴിയേ പറയാം. എവിടെയാണെങ്കിലും എന്റെയടുത്തേക്ക് തന്നെ വന്നേക്കണം. അല്ലെങ്കിൽ ഇനിയെന്നെ കാണാൻ കഴിഞ്ഞെന്നു വരില്ല, ജീവനോടെയും.!”
