“അവിടെ സെക്യൂരിറ്റി ഇല്ലേ. എന്തിനാ പേടിക്കുന്നത്.” രമ്യ ചോദിച്ചു.
“സെക്യൂരിറ്റി അകത്തേക്ക് വിട്ടിട്ടില്ല. അവർ പുറത്തു നിൽക്കുവാ. സെക്യൂരിറ്റി ചേട്ടനാ കാര്യങ്ങൾ പറഞ്ഞത്. പേർസണൽ റിലേഷൻ ആണെന്നൊക്കെ പറഞ്ഞത് കൊണ്ട് അകത്തേക്ക് വിട്ടില്ല. സുധീർ സാറിനെ ആണെന്ന് തോന്നുന്നു, കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞു വാശിയാണ്. കാറിൽ വന്നിറങ്ങി സെക്യൂരിറ്റി ചേട്ടനോട് കാര്യം പറഞ്ഞു കാറിനെ പറഞ്ഞു വിട്ടു. ഗ്രീൻസ്‌പൈസസിന്റെ ആരോ ആണെന്നാ പറയുന്നത്.” നിശ പറഞ്ഞു.
“ഓക്കേ, സാറിനെ അറിയിക്കേണ്ട. ഞാനിപ്പോ എത്താം. അതുവരെ കാര്യങ്ങൾ ഒച്ചപ്പാട് ആക്കാൻ നിക്കണ്ട. സെക്യൂരിറ്റി ചേട്ടനോട് പറ അവരെ അവിടെ ഇരുത്താൻ.”
രമ്യ നിഷയോട് അത്രയും പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു വേഗം വസ്ത്രം ധരിച്ചു പാർക്കിങ്ങിലേക്ക് നടന്ന് കാറിൽ കയറി. അവൾക്ക് ഭയം തോന്നി. ആൽബി പറഞ്ഞു വിട്ട ആരെങ്കിലും ആവുമോ? അതോ ജോർജിന്റെ നീക്കങ്ങൾ ആകുമോ? സുധീർ സാർ പഴയ കുറേ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ആ മൃഗത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി, ഭോഗിച്ച് കഴിഞ്ഞാൽ കൂട്ടുകാരോടൊത്തു കൂട്ടത്തോടെ ബലാത്സംഘം ചെയ്തു ജീവൻ പോകുമെന്ന് തോന്നിയാൽ ജീവനോടെ കാട്ടിലെ നായ്ക്കൾക്ക് പെൺകുട്ടികളെ എറിഞ്ഞു കൊടുത്തിരുന്നു പോലും. അയാളോട് ക്രിമിനൽ ആണെന്നും അയാളിൽ നിന്ന് ഏറ്റവും കുറഞ്ഞ ആക്രമണം മാത്രമാണ് തനിക്ക് നേരിട്ടത് എന്നും മറ്റും കേട്ടപ്പോൾ രക്തം മരവിച്ചു പോയി. അയാളെ ഈ അവസ്ഥയിൽ ആക്കിയത് വാഹിദ് സാർ ആണെന്നും ജീവനോടെ കഷ്ടിച്ച് രക്ഷപ്പെട്ടു ഒളിച്ചോടി വന്നതാണെന്നും കൂടി കേട്ടപ്പോൾ മുതൽ ഓരോ ഒച്ചയനക്കങ്ങളും ഭീതിയാണ്. നാട്ടിലേക്ക് ഓടിപ്പോയി അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പോയി.
