ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചുപോയി. “ഇത് സോപ്പല്ല ആതിരാ,
മനസ്സ് തുറന്നുള്ള പറച്ചിലാണ്.”
ഷൊർണൂർ കഴിഞ്ഞ് വണ്ടി വേഗത കൂട്ടിയപ്പോൾ ജനാലയിലൂടെ വന്ന കാറ്റിൽ ആതിരയുടെ മുടിയിഴകൾ പാറി. ആ ചുവന്ന സാരിയുടെ തുമ്പ് കാറ്റിൽ ഇളകുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി, ഈ ട്രെയിൻ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന്. ഇൻഫോപാർക്കിലെ ജോലിത്തിരക്കുകളെക്കുറിച്ചും കോഴിക്കോട്ടെ വിശേഷങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു തുടങ്ങി.
ഞാൻ പതുക്കെ ആതിരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, “ആതിരയുടെ കല്യാണം… കഴിഞ്ഞതാണോ?”
ഒരു നിമിഷം അവൾ ജനാലയ്ക്ക് പുറത്തേക്ക് നോക്കി, എന്നിട്ട് ശാന്തമായി പറഞ്ഞു, “കഴിഞ്ഞതാണ്. ഡിഗ്രി ഫസ്റ്റ് ഇയറിൽ പഠിക്കുന്ന ഒരു മോനുണ്ട് എനിക്ക്.”
ആ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് മിന്നി. സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി! “ആതിര കള്ളം പറയുകയാണല്ലേ?” ഞാൻ ഒന്ന് സംശയത്തോടെ ചോദിച്ചു. “നിങ്ങളുടെ സീമന്തരേഖയിൽ സിന്ദൂരമില്ല, കഴുത്തിൽ താലിയുമില്ല… പിന്നെങ്ങനെ?”
അവൾ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു, പക്ഷേ ആ ചിരിയിൽ ഒരു സങ്കടമുണ്ടായിരുന്നു. “ഭയങ്കര ജ്ഞാനം ആണല്ലോ സ്പൈഡർമാന്! ഞാൻ പറഞ്ഞത് എല്ലാം സത്യമാണ്. പക്ഷേ…”
അവൾ ആ വാചകം അപൂർണ്ണമാക്കി നിർത്തിയപ്പോൾ എന്റെ ഉള്ളിൽ ആകാംക്ഷ കൂടി. “പക്ഷേ…?”
”പക്ഷേ, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചല്ല. ഡിവോഴ്സ് ആണ്.” അവൾ പറഞ്ഞു തീർത്തപ്പോഴേക്കും ആ കണ്ണുകൾ ഒന്ന് നിറഞ്ഞു തുളുമ്പി. ചന്ദനക്കുറിയും ചുവന്ന പൊട്ടുമുള്ള ആ മുഖത്ത് ആ കണ്ണുനീർ കണ്ടപ്പോൾ എന്റെ ഉള്ളിലൊരു നീറ്റലായിരുന്നു.

superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..