മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം] 85

​ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചുപോയി. “ഇത് സോപ്പല്ല ആതിരാ,

മനസ്സ് തുറന്നുള്ള പറച്ചിലാണ്.”

​ഷൊർണൂർ കഴിഞ്ഞ് വണ്ടി വേഗത കൂട്ടിയപ്പോൾ ജനാലയിലൂടെ വന്ന കാറ്റിൽ ആതിരയുടെ മുടിയിഴകൾ പാറി. ആ ചുവന്ന സാരിയുടെ തുമ്പ് കാറ്റിൽ ഇളകുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി, ഈ ട്രെയിൻ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന്. ഇൻഫോപാർക്കിലെ ജോലിത്തിരക്കുകളെക്കുറിച്ചും കോഴിക്കോട്ടെ വിശേഷങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു തുടങ്ങി.

ഞാൻ പതുക്കെ ആതിരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, “ആതിരയുടെ കല്യാണം… കഴിഞ്ഞതാണോ?”

​ഒരു നിമിഷം അവൾ ജനാലയ്ക്ക് പുറത്തേക്ക് നോക്കി, എന്നിട്ട് ശാന്തമായി പറഞ്ഞു, “കഴിഞ്ഞതാണ്. ഡിഗ്രി ഫസ്റ്റ് ഇയറിൽ പഠിക്കുന്ന ഒരു മോനുണ്ട് എനിക്ക്.”
​ആ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് മിന്നി. സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി! “ആതിര കള്ളം പറയുകയാണല്ലേ?” ഞാൻ ഒന്ന് സംശയത്തോടെ ചോദിച്ചു. “നിങ്ങളുടെ സീമന്തരേഖയിൽ സിന്ദൂരമില്ല, കഴുത്തിൽ താലിയുമില്ല… പിന്നെങ്ങനെ?”

​അവൾ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു, പക്ഷേ ആ ചിരിയിൽ ഒരു സങ്കടമുണ്ടായിരുന്നു. “ഭയങ്കര ജ്ഞാനം ആണല്ലോ സ്പൈഡർമാന്! ഞാൻ പറഞ്ഞത് എല്ലാം സത്യമാണ്. പക്ഷേ…”

​അവൾ ആ വാചകം അപൂർണ്ണമാക്കി നിർത്തിയപ്പോൾ എന്റെ ഉള്ളിൽ ആകാംക്ഷ കൂടി. “പക്ഷേ…?”

​”പക്ഷേ, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചല്ല. ഡിവോഴ്സ് ആണ്.” അവൾ പറഞ്ഞു തീർത്തപ്പോഴേക്കും ആ കണ്ണുകൾ ഒന്ന് നിറഞ്ഞു തുളുമ്പി. ചന്ദനക്കുറിയും ചുവന്ന പൊട്ടുമുള്ള ആ മുഖത്ത് ആ കണ്ണുനീർ കണ്ടപ്പോൾ എന്റെ ഉള്ളിലൊരു നീറ്റലായിരുന്നു.

The Author

3 Comments

Add a Comment
  1. Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.

  2. Kambilikandam jose

    love it..

Leave a Reply

Your email address will not be published. Required fields are marked *