”കളിയല്ല ആതിരാ… ഇത് ലഗേജ് റാക്കിൽ നിന്ന് ചാടിയിറങ്ങിയ ഒരുത്തന്റെ ഹൃദയമിടിപ്പാണ്. വിശ്വസിക്കണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം.”
വണ്ടി നിന്നു. അവൾ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഒരു ആയിരം കാര്യങ്ങൾ പറയാതെ പറയുന്നുണ്ടായിരുന്നു.
ആതിര പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിൽ നടന്നു നീങ്ങി. അപ്പോഴാണ് എനിക്ക് ബോധം വന്നത്—”അയ്യോ! നമ്പർ വാങ്ങിയില്ല, കൊടുത്തുമില്ല!” ഒന്നും നോക്കിയില്ല, ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ പാഞ്ഞോടി.
”ആതിരേ…!”
അവൾ പതുക്കെ തിരിഞ്ഞു നോക്കി. ആ ചന്ദനക്കുറിയും തുളസിക്കതിരും ഇപ്പോഴും ആ മുഖത്തിന് ഒരു വല്ലാത്ത ഗാംഭീര്യം നൽകുന്നുണ്ട്. ഞാൻ കിതച്ചുകൊണ്ട് അവളുടെ അടുത്തു ചെന്നു. കയ്യിലുണ്ടായിരുന്ന എന്റെ ബിസിനസ്സ് കാർഡ് അവൾക്ക് നേരെ നീട്ടി.
”ആതിരാ… ഞാൻ നിന്റെ ഒരു കോളോ അല്ലേൽ ഒരു മെസ്സേജോ പ്രതീക്ഷിക്കുന്നുണ്ടാവും. മറക്കരുത്…”
അവൾ പതുക്കെ ആ കാർഡ് വാങ്ങി. എന്നിട്ട് എന്നെ ഒന്ന് അടിമുടി നോക്കി. ആ കണ്ണുകളിൽ പഴയ ആ കുസൃതിയോ ചിരിയോ ഒന്നുമില്ലായിരുന്നു. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാൻ അവിടെത്തന്നെ നിന്ന് അവൾ പോകുന്നത് നോക്കി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, പ്ലാറ്റ്‌ഫോമിന് അരികിലുള്ള ആ വലിയ ചുവന്ന വേസ്റ്റ് ബിന്നിന് അടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു. എന്റെ ഹൃദയം ഒന്ന് നിലച്ചു. അടുത്ത നിമിഷം, അവൾ ആ കാർഡ് ലാഘവത്തോടെ ആ ബിന്നിലേക്ക് ഇട്ടു! എന്നിട്ട് ഒരു വട്ടം പോലും തിരിഞ്ഞു നോക്കാതെ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.

superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..