മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം] 85

​4 മണിക്കൂർ കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ ആ സ്പൈഡർമാൻ കോട്ട ഒരൊറ്റ നിമിഷം കൊണ്ട് തകർന്നു വീണു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ആ തിരക്കിൽ ഞാൻ തനിച്ചായ പോലെ തോന്നി. പക്ഷേ ആതിരയുടെ ആ ചുവന്ന സാരിയും ആ കള്ളച്ചിരിയും അപ്പോഴും എന്റെ മനസ്സിൽ മായാതെ നിന്നു.

സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മനസ്സിലാകെ ഒരു ശൂന്യതയായിരുന്നു. പ്ലാറ്റ്‌ഫോമിലെ ആ വേസ്റ്റ് ബിന്നിലേക്ക് എന്റെ ബിസിനസ്സ് കാർഡ് വീണ ആ നിമിഷം… അതൊരു വലിയ തിരസ്‌കാരമായി എനിക്ക് തോന്നി. നേരെ ബുക്ക് ചെയ്ത റൂമിലെത്തി. കുളിച്ചു ഫ്രഷായിട്ടും ആ ‘മൂഡോഫ്’ മാറുന്നില്ല.

​ഒടുവിൽ സഹികെട്ട് അടുത്തുള്ള ബാറിൽ കയറി ഒരു തണുത്ത ബിയർ ഓർഡർ ചെയ്തു. വെറുതെ ഫോണിൽ റീൽസ് നോക്കി സമയം തള്ളുമ്പോൾ, പെട്ടെന്ന് വാട്സ്ആപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ—”Hi”.

​പരിചയമില്ലാത്ത നമ്പർ. ഒരു നിമിഷം എന്റെ ഉള്ളൊന്ന് മിന്നി. “ഈശ്വരാ… ഇത് ആതിരയാവുമോ?” വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഞാൻ റിപ്ലൈ ഇട്ടു: “Hi, ആരാണ്?”
​”ഞാനാടോ ആതിര…”

​ഞാൻ ശരിക്കും ഞെട്ടിപ്പോയി! കയ്യിലിരുന്ന ബിയർ ഗ്ലാസ് താഴെ വീണില്ലെന്നേയുള്ളൂ. “നീ… നീ ആ കാർഡ് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടില്ലേ? പിന്നെങ്ങനെ?”

​അവളുടെ മറുപടി ഉടനെ വന്നു: “അതിനെന്താ… ആ കാർഡ് ഞാൻ ബിന്നിലിട്ടു, പക്ഷെ അതിലെ നമ്പർ എന്റെ മെമ്മറിയിലേക്ക് കേറ്റിയെടോ!”

​അതുകണ്ടപ്പോൾ എന്റെ സകല വിഷമവും പമ്പ കടന്നു. “ആതിരാ… നീ എന്നെ നൈസ് ആയി ഒഴിവാക്കിയതാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. സോറി കേട്ടോ…”

The Author

3 Comments

Add a Comment
  1. Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.

  2. Kambilikandam jose

    love it..

Leave a Reply

Your email address will not be published. Required fields are marked *