4 മണിക്കൂർ കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ ആ സ്പൈഡർമാൻ കോട്ട ഒരൊറ്റ നിമിഷം കൊണ്ട് തകർന്നു വീണു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ആ തിരക്കിൽ ഞാൻ തനിച്ചായ പോലെ തോന്നി. പക്ഷേ ആതിരയുടെ ആ ചുവന്ന സാരിയും ആ കള്ളച്ചിരിയും അപ്പോഴും എന്റെ മനസ്സിൽ മായാതെ നിന്നു.
സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മനസ്സിലാകെ ഒരു ശൂന്യതയായിരുന്നു. പ്ലാറ്റ്‌ഫോമിലെ ആ വേസ്റ്റ് ബിന്നിലേക്ക് എന്റെ ബിസിനസ്സ് കാർഡ് വീണ ആ നിമിഷം… അതൊരു വലിയ തിരസ്‌കാരമായി എനിക്ക് തോന്നി. നേരെ ബുക്ക് ചെയ്ത റൂമിലെത്തി. കുളിച്ചു ഫ്രഷായിട്ടും ആ ‘മൂഡോഫ്’ മാറുന്നില്ല.
ഒടുവിൽ സഹികെട്ട് അടുത്തുള്ള ബാറിൽ കയറി ഒരു തണുത്ത ബിയർ ഓർഡർ ചെയ്തു. വെറുതെ ഫോണിൽ റീൽസ് നോക്കി സമയം തള്ളുമ്പോൾ, പെട്ടെന്ന് വാട്സ്ആപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ—”Hi”.
പരിചയമില്ലാത്ത നമ്പർ. ഒരു നിമിഷം എന്റെ ഉള്ളൊന്ന് മിന്നി. “ഈശ്വരാ… ഇത് ആതിരയാവുമോ?” വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഞാൻ റിപ്ലൈ ഇട്ടു: “Hi, ആരാണ്?”
”ഞാനാടോ ആതിര…”
ഞാൻ ശരിക്കും ഞെട്ടിപ്പോയി! കയ്യിലിരുന്ന ബിയർ ഗ്ലാസ് താഴെ വീണില്ലെന്നേയുള്ളൂ. “നീ… നീ ആ കാർഡ് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടില്ലേ? പിന്നെങ്ങനെ?”
അവളുടെ മറുപടി ഉടനെ വന്നു: “അതിനെന്താ… ആ കാർഡ് ഞാൻ ബിന്നിലിട്ടു, പക്ഷെ അതിലെ നമ്പർ എന്റെ മെമ്മറിയിലേക്ക് കേറ്റിയെടോ!”
അതുകണ്ടപ്പോൾ എന്റെ സകല വിഷമവും പമ്പ കടന്നു. “ആതിരാ… നീ എന്നെ നൈസ് ആയി ഒഴിവാക്കിയതാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. സോറി കേട്ടോ…”

superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..