ഞാനും വല്ലാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു. അവളുടെ മാമന്‍ നീചമായ കാര്യങ്ങളാണ് ഈ സാധു പെണ്ണിനോട് ചെയ്തിരിക്കുന്നത്, പക്ഷേ എന്നിട്ടും അവൾ അതൊക്കെ ക്ഷമിച്ച് സഹിച്ച് ഇത്രയും കാലം ജീവിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്ക് അയാള്‍ എത്ര നല്ല മനുഷ്യന്‍ ആണെങ്കിലും, സ്വന്തം പെങ്ങളുടെ മകളെ ഇത്രയും പ്ലാൻ ചെയ്ത് ചതിച്ചു കുരുക്കി അയാളുടെ വെപ്പാട്ടിയാക്കാൻ ശ്രമിച്ചത് വലിയ അപരാധം തന്നെയാണ്. എനിക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല.
ഞാൻ അനുകമ്പ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി അവള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിച്ചു നോക്കി. അപ്പൊ അവള്‍ തുടർന്നു,
“പക്ഷേ മറ്റൊരു ഓപ്ഷൻ കൂടി അയാള്‍ എനിക്ക് തന്നായിരുന്നു.” ഒടുവില്‍ കരച്ചില്‍ നിര്‍ത്തി അവള്‍ പറഞ്ഞു.
“എന്ത് ഓപ്ഷൻ..?”കണ്ണുകൾ ചുരുക്കി ഞാൻ ചോദിച്ചു.
എന്ത് ഓപ്ഷൻ തന്നെയാണെങ്കിലും അത് ധ്വനിക്ക് പ്രയോജനം ചെയ്യുന്ന ഓപ്ഷൻ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തീര്‍ച്ചയായും അയാളുടെ മനസ്സിൽ എന്തെങ്കിലും പ്ലാൻ വച്ചുകൊണ്ട് തന്നെയാവും ആ ഓപ്ഷൻ കൊടുത്തിട്ടുണ്ടാകുക.
“ഞാൻ കൊടുക്കാനുള്ള കാശിന്റെ കണക്ക് അന്നു തന്നെ കൊടുക്കണമെന്നില്ല, പക്ഷേ 35 ലക്ഷവും അതിന്റെ പലിശയും കൊടുത്ത് തീരുന്നത് വരെ ഞാൻ ഈ ലോഡ്ജിൽ ജോലി ചെയ്യണം. പകലും രാത്രിയും ഞാൻ തന്നെ ഈ ലോഡ്ജ് നോക്കി നടത്തണം. എന്റെ ശമ്പളം ഒന്നും എന്റെ കൈയിൽ തരില്ല. എന്റെ ഫുഡ്, ഡ്രെസ്സ്, റൂം വാടക പോയിട്ട് ബാക്കി കാശിന്റെ പകുതി പലിശയിലും, പിന്നെ ബാക്കിയുള്ളത് മുതലിലും കുറയ്ക്കാം എന്നതായിരുന്നു ആ ഓപ്ഷൻ.
