ധ്വനി ദയനീയമായി ഒരുപാട് പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നോട് അപേക്ഷിക്കുന്നത് കേട്ട് എനിക്ക് പെട്ടന്ന് സങ്കടം സഹിക്കാൻ കഴിയാതെ കണ്ണുകൾ നിറഞ്ഞു പോയി.
എങ്ങനെയാണ് ഈ പാവം പെണ്ണിനെ അറിഞ്ഞുകൊണ്ട് ഈ നരക ജീവിതത്തിൽ തന്നെ ഉപേക്ഷിച്ച് പോകാൻ കഴിയുക.
പക്ഷേ ഇങ്ങനെ ഒരു ഒളിച്ചോട്ടം ശെരിയാവില്ല. ഇനിയുള്ള കാലം ഒരു പേടിയും ദുഃഖവുമില്ലാതെ സമാധാനമായി തന്നെ അവള്‍ക്ക് ജീവിക്കണമെങ്കിൽ ഒളിച്ചോട്ടം ഒരു പരിഹാരമല്ല. ഒളിച്ചോടി പോയാൽ അവളുടെ അവസാനം വരെയും അവൾ ഭയന്ന് ഭയന്ന് തന്നെ ജീവിക്കും. അങ്ങനെ പാടില്ല.
“നിന്നെ ഞാൻ കൊണ്ടുപോകാം ധ്വനി.” ഞാൻ ഉടനെ സമ്മതിച്ചു. അപ്പൊ അവളുടെ മുഖം തെളിഞ്ഞ് ഭയങ്കര സന്തോഷവും സമാധാനവും നിറഞ്ഞു തുളുമ്പി. “പക്ഷേ ധ്വനി, ഇവിടെനിന്നും പേടിച്ച് ഒളിച്ചോടി പോകുന്നത് ശെരിയല്ല.” ഞാൻ പറഞ്ഞു.
ഉടനെ അവളുടെ മുഖത്ത് പിന്നെയും ഭയം നിറഞ്ഞു. സങ്കടം നിറഞ്ഞു. നിസ്സഹായതയും നിറഞ്ഞു.
“പക്ഷേ വേറെ എന്താണ് എനിക്ക് ചെയ്യാൻ കഴിയുക…! പോലീസും കേസിനും ഞാൻ സമ്മതിക്കില്ല.”അവള്‍ വിരണ്ട് വെപ്രാളം പിടിച്ച് ചാടി എഴുനേറ്റ് ഭ്രാന്തമായി തലയാട്ടി കൊണ്ട് പറഞ്ഞു.
“എനിക്കും പോലീസും കേസും വേണ്ട ധ്വനി.” ഞാൻ റിലാക്സായി പുഞ്ചിരിയോടെ പറഞ്ഞു. “എനിക്ക് ധ്വനിയുട മാമനെ ഒന്ന് കാണണം.”
“അയ്യോ ജിനു എന്തിനാ അത്..?” അവള്‍ പേടിയോടെ കരയുന്നത് പോലെ എന്നെ വിരണ്ടു നോക്കി.
“നി ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം.” ഞാൻ അവളെ സമാധാനിപ്പിച്ചു.
