ഇതൊക്കെ കേട്ടിരുന്ന ധ്വനിയുടെ മാമന്റെ കണ്ണുകൾ പേടിച്ച് പുറത്തേക്ക് തള്ളി വന്നു. ഭയം കാരണം അയാളുടെ കണ്ണുകളിൽ നിന്നും കുടുകുടാന് കണ്ണുനീർ ഒലിക്കാൻ തുടങ്ങി.
ധ്വനി വിടര്‍ന്ന കണ്ണുകളോടെ എന്നെയും അവളുടെ മാമനേയും മാറിമാറി നോക്കി.
“കമ്മിഷണര്‍ സർ, എനിക്ക് നേരിട്ട് അറിയില്ല. എന്റെ ഒരു ഫ്രണ്ട് എന്നോട് ഒരു സംശയം പറഞ്ഞതാണ്. സത്യമാണോ എന്നറിയില്ല, ഞാൻ ആ ഫ്രണ്ടിനോട് കാര്യമായി സംസാരിച്ചിട്ട് പിന്നെ വിളിക്കാം.” ഞാൻ പുള്ളിയോട് പറഞ്ഞു.
“ഓക്കെ ജിനു. പക്ഷേ ഇത് സത്യം അല്ലെങ്കിൽ ഇങ്ങനത്തെ കാര്യത്തിൽ ആരോടും തമാശയായി പോലും പറഞ്ഞ് നടക്കരുതെന്ന് നിങ്ങടെ ആ ഫ്രണ്ടിനോട് പറഞ്ഞേക്കു. അത് അയാള്‍ക്ക് ദോഷം മാത്രമേ ചെയ്യൂ. പിന്നെ ശെരിക്കും അങ്ങനെ ഒരു പൊലയാടി മാമൻ ഉണ്ടെങ്കിൽ അവന്‍ ഇനി ജീവിച്ചിരിക്കില്ല.” അത്രയും പറഞ്ഞിട്ട് അയാള്‍ കട്ടാക്കി.
“അയ്യോ.. സാർ… ദയവായി എന്നെ ആ കമ്മിഷണർക്ക് കാണിച്ചു കൊടുക്കല്ലേ. ഇനി ഞാൻ ഇങ്ങനെ തെറ്റൊന്നും ചെയ്യൂല്ലാ.” ധ്വനിയുടെ മാമൻ കുഞ്ഞുങ്ങളെ പോലെ അലറി കരഞ്ഞു. എന്നിട്ട് വേഗം കസേരയില്‍ നിന്നും താഴേക്ക് ഊർന്നിറങ്ങി എന്റെ കാലിൽ പിടിച്ചുകൊണ്ട് കരച്ചില്‍ തുടർന്നു.
ഞാൻ വെപ്രാളം പിടിച്ച് വേഗം പുറകോട്ട് മാറി. ധ്വനി അന്തംവിട്ട് നിന്ന് അവളുടെ മാമനെ നോക്കി.
“എന്നോട് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ഇത്രയും കാലം നിങ്ങൾ ദ്രോഹിച്ച ധ്വനിയോടാണ് ക്ഷമ ചോദിക്കേണ്ടത്. അവൾ ക്ഷമിച്ചില്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്. നിങ്ങളെ ഞാൻ തെളിവുകൾ സഹിതം ആ കമ്മിഷണര്‍ക്ക് മുന്നില്‍ എത്തിച്ച് കൊടുക്കും. അതോടെ നിങ്ങടെ കാര്യം തീരും.” ഞാൻ അയാളെ പേടിപ്പിച്ചു.
