“അയ്യോ…. പൊന്ന് മോളെ…. ഞാൻ അറിയാതെ ചെയ്തു പോയതാണേ… ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ലാ…. സത്യം, സത്യം. എന്നെ രക്ഷിക്കണം…. ആ കമ്മിഷണറോട് ഒന്നും പറയല്ലേ മോളെ….! നിന്റെ കൂട്ടുകാരാനോട് എന്നെ രക്ഷിക്കാൻ പറ മോളെ..! അയാള്‍ എന്നെ കൊന്നു കാളയും മോളെ….!!” അയാള്‍ ചാടി ഉരുണ്ട് ധ്വനിയുടെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് അലറിയലറി കരഞ്ഞു.
“അയ്യോ എന്താ മാമാ ഇത്…. എണീക്ക് മാമാ… ഞാൻ അങ്ങനെ—”
പെട്ടന്ന് താക്കീത് ചെയ്യും പോലെ ഞാൻ അവളെ തുറിച്ച് നോക്കിയതും ധ്വനി പെട്ടന്ന് വായടച്ചു. എന്നിട്ട് കാര്യം മനസ്സിലാക്കി അവള്‍ ഒന്ന് തലയാട്ടി.
“മാമനോട് ഞാൻ ക്ഷണിക്കാം. പക്ഷേ ആ മുദ്ര പത്രമൊക്കൈ എന്റെ മുന്നിലിട്ട് കത്തിച്ചു കളയണം.”
“ഞാൻ ചെയ്യാം മോളെ. ഇപ്പൊ തന്നെ ഞാൻ പോയി അതൊക്കെ എടുത്തോണ്ട് വരാം.” അയാള്‍ വേഗം എഴുനേറ്റ് നിന്നു.
“കഴിഞ്ഞില്ല മാമാ.” അവള്‍ പറഞ്ഞു. “അതൊക്കെ കത്തിച്ച ശേഷം ഞാൻ ഇദ്ദേഹത്തിന്റെ കൂടെ പോകും.” എന്റെ കൈയിൽ പിടിച്ചുകൊണ്ട് ധ്വനി പറഞ്ഞു.
അപ്പോ അവളുടെ മാമൻ ഞങ്ങളെ മാറിമാറി നോക്കി.
“എന്താ ഗുലാബ് ജാമുന്‍, അതിൽ എന്തെങ്കിലും പ്രശ്നമൂണ്ടോ…?” മൊബൈലില്‍ വെറുതെ കുത്തി കൊണ്ട് ഞാൻ ചോദിച്ചു.
“ഇല്ല സാർ, എനിക്കെന്ത് പ്രശ്നം. എനിക്കൊരു പ്രശ്നമൊന്നുമില്ല.” പേടിച്ച് വിറച്ച് അയാള്‍ പെട്ടന്ന് പറഞ്ഞു.
“പിന്നേ 35 ലക്ഷം വേണ്ടെ, ലഡു..? അതിന്റെ പലിശയും വേണ്ടെ…?” ഞാൻ അയാളോട് ചോദിച്ചു.
