“അയ്യോ വേണ്ട സർ, വേണമെങ്കിൽ 35 ലക്ഷവും പലിശയും ഞാൻ അവള്‍ക്ക് അങ്ങോട്ട് കൊടുക്കാം.” അയാള്‍ തൊഴുത് കൊണ്ട് പറഞ്ഞു.
“വേണോ ധ്വനി.” തീരുമാനം അവള്‍ക്ക് വിട്ടുകൊടുത്തു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.
“എനിക്ക് നിങ്ങളുടെ കാശൊന്നും വേണ്ട മാമാ.” ധ്വനി പെട്ടന്ന് പറഞ്ഞു. “എന്തായാലും ഇത്രയും കാലം നോക്കിയതിനും എന്നെ പഠിപ്പിച്ചതിനുമൊക്കെ നന്ദിയുണ്ട്, ഞാൻ ഒരിക്കലും മറക്കില്ല. പക്ഷേ ഇനി എന്നെ കുറിച്ച് നിങ്ങൾ എവിടെയും അന്വേഷിക്കരുത്. എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ എന്റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ചിന്തിക്കുക പോലും ചെയ്യരുത്.”
“ഇല്ല മോളെ, ഇനി നിന്നെ കുറിച്ച് ചിന്തിക്കുക പോലുമില്ല.”
“ശെരി, പോയി ആ മുദ്ര പത്രങ്ങൾ എടുത്തോണ്ട് വരൂ.” ഞാൻ പറയേണ്ട താമസം അയാളുടെ വേദന പോലും വക വെക്കാതെ ഓടി ചെന്ന് വാതിൽ തുറന്നിട്ട് ആയാൾ പുറത്തേക്ക് ഓടി പോയി.
ഒന്നും വിശ്വസിക്കാൻ കഴിയാത്ത പോലെ ധ്വനി എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് അവള്‍ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി.
“അയ്യേ, കരയുകയാണോ…? ഇത്രയും വർഷങ്ങൾ കരഞ്ഞതൊക്കെ മതി. ഇനി എന്റെ ലഡു കരയയരുത്. നിന്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞത് വിചാരിച്ച് സന്തോഷിക്കുകയാണ് വേണ്ടത്.” ഞാൻ അവളെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.
പക്ഷേ അവള്‍ എന്നെ പിടിച്ചു തള്ളി മാറ്റി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.
“ഇങ്ങനെ ലഡു ജിലേബി എന്നൊക്കെ വിളിച്ച് എന്നെ ചിരിപ്പിക്കല്ലേ ജിനു….,” അവൾ കണ്ണുനീർ ഒഴുക്കുന്നതിനിടയിലും ചിരിച്ചു.
