അതുകേട്ട് ഞാനും ചിരിച്ചു. “ദേ കള്ളി മമ്മി, എല്ലാം വെറുതെ എന്റെ തലയിൽ കൊണ്ടിടല്ലേ. ഞാൻ ഏതെങ്കിലും ഒന്നില്‍ മാത്രം ഉറച്ചു നിന്ന് വിളിക്കുകയാണെങ്കിൽ അമ്മയ്ക്ക് അത് തൃപ്തിയാകില്ലല്ലോ. ഞാൻ എപ്പോഴെങ്കിലും ഒന്നില്‍ മാത്രം ഉറച്ചു നിൽക്കാൻ ശ്രമിച്ചാൽ പോലും അമ്മ എന്നോട്, അങ്ങനെ വിളിക്ക്, ഇങ്ങനെ വിളിക്ക് എന്നൊക്കെ അമ്മച്ചി തന്നെയല്ലേ എന്നോട് പറയാറ്..!”
“ഓഹ് നീയും എന്റെ തലയില്‍ കൊണ്ടിടാതേ പോടാ.” അമ്മ പിന്നെയും ചിരിച്ചു. “നി സംസാരിക്കാൻ തുടങ്ങിയത് തൊട്ട് ഓരോ പ്രവശ്യവും നീ എന്നെ ഓരോന്ന് മാറ്റി മാറ്റി വിളിക്കുന്നത് കേട്ട് കേട്ട് അതൊക്കെ എനിക്ക് ഇഷ്ട്ടപെട്ടു പോയത് എന്റെ കുറ്റമാണോ…? നീ അങ്ങനെയൊക്കെ വിളിക്കുമ്പോ എനിക്ക് വെറും രണ്ട് കുഞ്ഞുങ്ങള്‍ മാത്രമല്ല, ഒരുപാട് കുട്ടികൾ ഉണ്ടെന്ന പോലെയാണ് തോന്നാറുള്ളത്. അതുതന്നെയാണ് എനിക്ക് വേണ്ടതും. അതുകൊണ്ട് ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ അങ്ങനെ ഏതെങ്കിലും ഒന്നില്‍ മാത്രം ഉറച്ചൊന്നും നിന്നേകല്ലേടാ മോനെ. മമ്മിയെന്നും അമ്മയെന്നും, നിനക്ക് തോന്നുന്ന എന്തൊക്കെ വേണേലും വിളിച്ചോ. പക്ഷേ നീ ഇങ്ങോട്ട് വരുന്നതിൽ മാത്രം ഒരുപാട് ഗ്യാപ് വരുത്താതെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങോട്ട് വന്നിട്ട് പോണം. ഈ ഒരു അപേക്ഷ മാത്രമേ എനിക്കുള്ള.”
“ഓക്കെ മമ്മി, ഞാൻ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിൽ ഞാൻ മാക്സിമം ട്രൈ ചെയ്യാം. പക്ഷേ ആവശ്യമായി ഇവിടം വിട്ട് വേറെ സ്ഥലങ്ങളില്‍ കറങ്ങി നടക്കുമ്പോ ഒന്നും നടക്കില്ല.” ഞാൻ മുന്കൂർ ജാമ്യമെടുത്തു.”
