എന്റെ ഗ്രാമ പള്ളിയില്‍ എന്നും രാവിലെ 6 മണിക്ക് നടക്കാറുള്ള കുര്‍ബാനയിൽ പങ്കുചേരാനായി പോകാറുള്ള ജനങ്ങളിൽ ചിലരൊക്കെ എന്റെ തിരിച്ചുവരവ് കണ്ടായിരുന്നു. ആ ന്യൂസ് കാട്ടുതീ പോലെ പടർന്നു.
ഒരു മാസം കഴിഞ്ഞേ ഞാൻ മടങ്ങി വരികയുള്ളുവെന്ന് പറഞ്ഞിട്ട് പോയ ഞാൻ ഒരാഴ്ചയ്ക്കത്ത് തിരികെ വന്നത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം സംഭവിച്ചോന്ന ആശങ്ക കാരണം ഒരുപാട് ആളുകൾ എന്റെ വീട്ടിന് മുന്നിലായി കൂടി. ഞാൻ അന്തംവിട്ട് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി ചെന്നു.
“ജിനുവേ, നീയെന്താ ഇത്രയും പെട്ടന്ന് തിരികെ വന്നത്..? നിനക്ക് എന്തെങ്കിലും വല്ലായിക പിടിപെട്ടോ..?” ഞങ്ങളുടെ ഗ്രാമത്തിൽ കൊപ്ര മില്ല് നടത്തുന്ന വാസു ചേട്ടൻ എന്റെ അടുത്തേക്ക് വന്ന് എന്നെ നിരീക്ഷിച്ച് കൊണ്ട് ചോദിച്ചു.
“എനിക്കൊന്നുമില്ല വാസു ചേട്ടാ.” കൂടി നില്‍ക്കുന്ന എല്ലാവരും കേള്‍ക്കുന്ന തരത്തിൽ ഞാൻ ഉറക്കെ പറഞ്ഞു. “ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് ലഭിച്ച കുറെ മരുന്ന് ചെടികളെ എത്രയും വേഗത്തിൽ നട്ട് പരിപാലിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് വേഗം മടങ്ങി വരേണ്ടി വന്നത്.” ഞാൻ എല്ലാവരെയും നോക്കി പൊതുവായി പറഞ്ഞു.
“ഓഹ്, അപ്പൊ ആ ജോലി കഴിഞ്ഞതും ഉടനെ നീ തിരിച്ച് പോകുന്നുണ്ടോ..?” എന്റെ അയല്‍ക്കാരിയായ ഒരു വീട്ടമ്മ നിരാശയിൽ ചോദിച്ചു.
“അതേ ചേച്ചി. ഉച്ച കഴിഞ്ഞ് ഞാൻ എന്റെ യാത്ര തുടരും.” ഞാൻ അറിയിച്ചതും ആളുകൾ നിരാശയിൽ തമ്മില്‍ തമ്മില്‍ ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.
