എനിക്ക് നല്ല വിശപ്പും ക്ഷീണവും ഉണ്ടായിരുന്നു. പക്ഷേ ഫുഡ് ഉണ്ടാക്കാനുള്ള സമയവും മൂഡും എനിക്കില്ലായിരുന്നു.
അവരോടൊക്കെ വെയിറ്റിങ് റൂമിൽ കാത്തിരിക്കാന്‍ പറഞ്ഞിട്ട് ഞാൻ വേഗം ചെന്ന് കുളിച്ച് ഫ്രെഷായി. പിന്നെ എന്റെ ചില സ്പെഷ്യൽ ചേരുവകള്‍ ചേര്‍ത്ത് നല്ലോരു ബ്ലാക്ക് കോഫി ഉണ്ടാക്കി വലിയ ഫ്ലാസ്കിലാക്കി എടുത്തുകൊണ്ട് ഞാൻ എന്റെ കൺസൾട്ടിങ് റൂമിലോട്ട് കേറി.
അന്നേരമാണ് എന്റെ അയല്‍ക്കാരിയായ ഗ്രേയ്സി ചേച്ചി എന്റെ മൊബൈലില്‍ വിളിച്ചത്.
“ജിനുവേ, ഒരു 8 മണിക്ക് കാപ്പി കുടിക്കാന്‍ ഇങ്ങോട്ട് വന്നേക്ക്.” ചേച്ചി എന്നെ. ക്ഷണിച്ചു.
“വേണ്ട ചേച്ചി. അതിനുള്ള സമയം കിട്ടില്ല.” ഞാൻ സ്നേഹത്തോടെ അത് നിരസിച്ചു. “ബുദ്ധിമുട്ടാവില്ലെങ്കിൽ ഉച്ചക്ക് ഞാൻ വന്ന് കഴിക്കാം.”
“എന്ത് ബുദ്ധിമുട്ട്…? ഒരു ബുദ്ധിമുട്ടുമില്ല. ഒരു മണിക്ക് നീ വന്നോ.” ഗ്രേയ്സി ചേച്ചി സ്വന്തം അനിയനോടെന്ന പോലെ സ്നേഹത്തില്‍ പറഞ്ഞു.
“ഓക്കെ ചേച്ചി, ഞാൻ വരാം.” അതും പറഞ്ഞ് ഞാൻ കട്ടാക്കി.
എന്നിട്ട് എന്റെ ജോലി ഞാൻ തുടങ്ങി. ഓരോരുത്തരേയായി ഞാൻ അകത്തേക്ക് വിളിച്ച് അവര്‍ക്ക് വേണ്ടത് ചെയ്തിട്ട് വിട്ടു. എന്റെ ജോലി തിരക്കില്‍ പെട്ട് എത്ര വേഗത്തിൽ സമയം പോയെന്ന് പോലും ഞാൻ അറിഞ്ഞില്ലായിരുന്നു.
പുറത്ത് ഗ്രേയ്സി ചേച്ചി ആളുകളോട് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഞാൻ സമയം നോക്കിയത്.
സമയം 2:10 ആയിരുന്നു.
അന്നേരം ഗ്രേയ്സി ചേച്ചിയും ചേച്ചിയുടെ 11 വയസ്സുള്ള ഷിജി മോളും എന്റെ കൺസൾട്ടിങ് റൂമിന്റെ വാതില്‍ക്കല്‍ വന്നു നിന്നു. ഇതുവരെ സമയം ഒന്നായില്ലേ എന്ന് ചോദിക്കും പോലെ ചേച്ചി എന്നെ നോക്കി. ഷിജി മോള് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
