“എന്നാ ഗോള്‍ഡേച്ചിയും വന്നോ. അതേപോലെ തന്നെ ചേച്ചിക്കും ശമ്പളം ഞാൻ തരാം.” ചിരിയോടെ ആണെങ്കിലും കാര്യമായിട്ട് ഞാൻ പ്രലോഭിപ്പിച്ചു.
“പോടാ കള്ളാ, നീ ഇങ്ങനെ പ്രലോഭിപ്പിച്ചാ ഞാൻ ചിലപ്പോ വന്നെന്നിരിക്കും. പക്ഷേ തല്‍കാലം അത് വേണ്ട… എന്തായാലും പിന്നെ ഞാൻ ആലോചിക്കാം. പിന്നെ സാലറിയേക്കാളും കൂടുതലായി എന്നെ പ്രലോഭിപ്പിക്കുന്നത് നിന്റെ കൂടെയുള്ള ആ യാത്രകളാണ് കേട്ടോ.” മിസ്സ് ചിരിച്ചു. “അപ്പോ ശെരിടാ കണ്ണാ, സൂക്ഷിച്ച് ഓടിക്കണം. സമയത്തിന് കഴിക്കണം. ഇടക്കിടക്ക് നന്നായി റെസ്റ്റ് എടുക്കണം. ഉറങ്ങുകയും ചെയ്യണം, കേട്ടല്ലോ.” മിസ്സ് സ്നേഹത്തോടെ പറഞ്ഞു.
“ഓക്കെ ചേച്ചീസ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ശെരി അപ്പൊ, തിരികെ വന്നിട്ട് വിളിക്കാം, കാണാം.” ഞാൻ യാത്ര പറഞ്ഞു.
“എടാ, പറ്റുമെങ്കില്‍—,” മിസ്സ് പെട്ടന്ന് ആലോചിക്കും പോലെ ഒന്ന് നിര്‍ത്തി. “ ജിനു, നി വിചാരിച്ചാൽ, എത്ര ബിസിയാണെങ്കിലും, തീർച്ചയായും നിനക്ക് കോൾ ചെയ്യാനൊക്കെ പറ്റും, അതുകൊണ്ട് നിര്‍ബന്ധമായും ഇക്കിടക്ക് ഞങ്ങളെ നി വിളിച്ചിരിക്കണം. ബൈ.” ഇതിൽ ഒരു കോംപ്രമൈസും ഇല്ലെന്ന പോലെ അധികാരപൂർവ്വം മിസ്സ് പറഞ്ഞു.
“അതേ ഗോള്‍ഡേച്ചി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. നിന്റെ തിരക്കിനിടയില്‍ ഞങ്ങൾ എപ്പോഴും വിളിച്ച് തടസ്സപ്പെടുത്തില്ല, പക്ഷേ വല്ലപ്പോഴും ഞങ്ങൾ വിളിക്കുമ്പോ നി ഞങ്ങളുടെ കോൾ അറ്റൻഡ് ചെയ്തിരിക്കണം. അതുപോലെ ഞങ്ങളോടുള്ള നിന്റെ ഈ ബാലിശമായ പിണക്കവും മര്യാദയ്ക്ക് മാറ്റിയേക്ക്. അപ്പൊ ഓക്കെ ഡാ, ബൈ കുട്ടാ.” നിത്യ ടീച്ചറും അധികാരപൂർവ്വം പറഞ്ഞു.
