“പിന്നേ മേഡം, എന്റെ പേര് ജിനു മാര്‍ക്കോ. എന്താ നിങ്ങളുടെ പേര്..?” അവളുടെ കണ്ണിലും മുഖത്തും മാറിമാറി വന്നുകൊണ്ടിരിക്കുന്ന വികാരങ്ങളെ കാണാത്ത പോലെ ഞാൻ സംസാരിച്ചു.
“ധ്വനി.” പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“നല്ല പേര്.” ഞാനും പുഞ്ചിരിച്ചു. “പിന്നേ ധ്വനി മേഡം—”
“നല്ല പേരെന്ന് പറഞ്ഞിട്ട് എന്തിനാ അതിന്റെ കൂടെ മേഡം ചേര്‍ത്ത് ബോറാക്കുന്നേ…! കൂടാതെ നമ്മൾ തമ്മില്‍ സെയിം ഏജ് എന്നാണ് തോന്നുന്നത്, ഈ അര മണിക്കൂറില്‍ തന്നെ നിങ്ങൾ എനിക്ക് നല്ലോരു ഫ്രണ്ടായി മാറിയത് പോലെ തോനുന്നു. അതുകൊണ്ട് ധ്വനി എന്ന് വിളിച്ചാല്‍ മതി. നിങ്ങൾ, നിങ്ങൾ എന്നൊക്കെയുള്ള ആ ബോറൻ ബഹുമാനവും എനിക്ക് വേണ്ട… എന്റെ പ്രായം കൂടിപ്പോയത് പോലെയാണ് ജിനു അങ്ങനെ പറയുമ്പോ എനിക്ക് തോന്നി പോകുന്നത്.” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓക്കെ ധ്വനി, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. അതുകൊണ്ട് നീയും എനിക്ക് ആ ബോറൻ ബഹുമാനം തരേണ്ട.” ഞാനും തിരിച്ച് പറഞ്ഞു. “പിന്നേ നാളെ രാവിലെ നിന്റെ ഷിഫ്റ്റ് മാറി വേറെ ആരെങ്കിലും വരില്ലേ..? അപ്പൊ പിന്നെ എന്റെ വണ്ടി താക്കോൽ—”
“ഇവിടെ ഷിഫ്റ്റ് ഒന്നും മാറില്ല ജിനു. ഞാൻ തന്നെയാണ് രാത്രി പകല്‍ എന്നില്ലാതൈ എന്റെ നശിച്ച മാമാന്റെ ഈ ലോഡ്ജ് നോക്കി നടത്തുന്നത്..!!” പെട്ടന്ന് ധ്വനി നല്ല ദേഷ്യവും സങ്കടത്തോടും നിസ്സഹായതയോടും പറഞ്ഞു. “സ്വാര്‍ത്ഥനായ എന്റെ മാമനും മാമിയുടേയും ലോഡ്ജാണിത്. എനിക്ക് ആഹാരവും, വസ്ത്രങ്ങളും, ആറാം നിലയില്‍ ഒരു റൂമും മാത്രമാണ് എന്റെ പ്രതിഫലം.” ഒടുവില്‍ വര്‍ഷങ്ങളായി അടക്കി വച്ചിരുന്ന നിയന്ത്രണം വിട്ടത് പോലെ ധ്വനിക്ക് ഇനി അടക്കി വയ്ക്കാൻ കഴിയാത്തത് പോലെ ദേഷ്യത്തില്‍ പറഞ്ഞിട്ട് മുഖം പൊത്തി കരഞ്ഞു.
