“പക്ഷേ ഒരു ദിവസം എന്നോടുള്ള ക്രൂരത കൂടി കൂടി പോകുന്നുണ്ടായിരുന്നു, അതിന്റെ ദൈര്‍ഘ്യം നീണ്ടു കൊണ്ട് പോയി. പോരാത്തതിന് അച്ഛൻ എന്റെ ഡ്രെസ്സൊക്കെ വലിച്ചുകീറി എന്നെ പൂര്‍ണ നഗ്നയായി നിര്‍ത്തി കൊണ്ട് ദേഹം മുഴുവനും പൊള്ളിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ ഞാൻ അലറിയലറി കരഞ്ഞു കൊണ്ട് അച്ഛന്റെ ക്രൂരതയിൽ നിന്നും രക്ഷപ്പെടാനായി വീട്ടിനകത്ത് തന്നെ നഗ്നയായി ഓടി ഒളിച്ച് കൊണ്ടിരുന്നു. പക്ഷേ അച്ഛൻ എന്നെ വിടാതെ ടോർച്ചർ ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ അതൊന്നും സഹിക്കാൻ കഴിയാതെ അമ്മയുടെ സമനില പോലും തെറ്റിപ്പോയി. അന്നേരം അമ്മയുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്ന് കാണുകയുള്ളു. എന്റെ അമ്മ അടുക്കളയിലേക്ക് ഓടി പോയി വെട്ടുകത്തി എടുത്തുകൊണ്ട് വന്നിട്ട് അച്ഛനെ തലങ്ങും വിലങ്ങും വെട്ടി. അച്ഛന്റെ അലര്‍ച്ച കേട്ട് കരയുകയും ചിരിക്കുകയും ചെയ്തു കൊണ്ടാണ് അച്ഛൻ ചാവുന്നത് വരെ അമ്മ നിർത്താതെ വെട്ടി, വെട്ടി കൊന്നത്. എന്നിട്ട് അമ്മയും സ്വന്തം കഴുത്തറുത്ത് ജീവനൊടുക്കി. ആ സംഭവം കണ്ടുനിന്ന എന്നെ മാത്രമല്ല, നാടിനെ തന്നെ നടുക്കി കളഞ്ഞിരുന്നു.”
അത്രയും പറഞ്ഞ് നിർത്തിയ ശേഷം ധ്വനി കുറച്ച് നേരത്തേക്ക് മുഖം പൊത്തിയിരുന്ന് കരഞ്ഞു.
എല്ലാം കേട്ട് ഞാൻ മിന്നലേറ്റ പോലെയാണിരുന്നത്. എന്റെ തല പെരുത്ത് പോയിരുന്നു. തലച്ചോറ് മരവിച്ച പോലെയായിരുന്നു.
ആ ചെറിയ പ്രായത്തിലെ ധ്വനി അനുഭവിച്ച വേദനകള്‍ എത്രയാണെന്ന് ആലോചിച്ച് ആലോചിച്ച് തന്നെ എന്റെ മനസ്സ് തുടര്‍ച്ചയായി നീറി പുകഞ്ഞ് പോയിരുന്നു. എന്റെ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു വന്നത് തുടച്ചു കൊണ്ട് ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ കരയുന്ന ധ്വനിയേ നോക്കിയിരുന്നു.
